കഴിഞ്ഞ രണ്ട് തവണ കൈ വിട്ട കിരീടമാണ് ഇത്തവണ നേടിയത്.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ജപ്പാൻ സൂപ്പർ താരം നൊസോമി ഒകുഹാരയെ തകർത്ത് പി.വി.സിന്ധു കിരീടം നേടുമ്പോൾ പിറക്കുന്നത് പുതു ചരിത്രം കൂടിയാണ്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഈ ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് മാറുമ്പോൾ താൻ നേടിയ വലിയ വിജയം തന്റെ മാതാവിന് സമർപ്പിക്കുകയാണ് പി വി സിന്ധു. ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ അഭിമാമായി നില്‍ക്കുമ്പോൽ തന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ഈ നേട്ടമെന്നതാണ് തന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നതെന്ന് സിന്ധു ആദ്യ പ്രതികരണത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് തവണ കൈ വിട്ട കിരീടമാണ് ഇത്തവണ നേടിയത്. അതുകൊണ്ട് തന്നെ വിജയം അത്രയും പ്രധാന്യത്തോടെയാണ് കാണുന്നത്. മൽസരത്തിൽ ഉടനീളം തന്നെ പിന്തുണച്ച കാണികൾക്ക് നന്ദി പറയുന്നു.
ഈ വിജയം എന്റെ രാജ്യത്തിന് വേണ്ടിയുള്ളതാണ്, ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു.
വിജയത്തിൽ തന്നിക്ക് വലിയ പിന്തുണ നൽകിയ പരിശീലകരായ കിം ജി ഹ്യുൻ, ഗോപിചന്ദ് മറ്റ് സ്റ്റാഫുകൾ എന്നിവര്‍ക്ക് നന്ദി പറയുന്നു.
ഇതിനെല്ലാം അപ്പുറത്ത് ഈ കിരീടം എന്റെ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക് കാരണം ഇന്ന് അമ്മയുടെ ജൻമ ദിനമാണ്. ഹാപ്പി ബർത്ത് ഡേ അമ്മ..
മൽസരത്തിൽ, വ്യക്തമായ ലീഡോടെയായിരുന്നു ഫൈനലിന്റെ രണ്ട് സെറ്റുകളും സിന്ധു സ്വന്തമാക്കിയത് സ്കോർ, 21-7. 21-7. സമ്പൂർണ ആധിപത്യമായിരുന്നു രണ്ട് സെറ്റിലും സിന്ധു കാഴ്ച വച്ചത്.
തുടർച്ചയായി മുന്നാം തവണയും ഫൈനലിലെത്തിയ സിന്ധു രണ്ടുതവണ കൈവിട്ട കിരീടമാണ് ഇത്തവണ സ്വന്തമാക്കിയത്. ജയത്തിലൂടെ ഈ സീസണിലെ തന്റെ ആദ്യ കിരീടം കൂടിയാണ് സിന്ധു നേടിയത്.
Hyderabad: Family of PV Sindhu celebrates after she became the first Indian to win BWF World Championships gold medal in Basel, Switzerland. #Telangana pic.twitter.com/TgqAY9e3ea
— ANI (@ANI) August 25, 2019
ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ യു ഫ്യൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്. 21-7,21-14 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായിരുന്നില്ല. ബാഡ്മിന്റൺ ചരിത്രത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച രണ്ട് താരങ്ങളാണ് ഇത്തവണയും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മൽസരത്തനുണ്ട്. 2017 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേർക്കുനേർ വന്ന ഇരുവരും 110 മിനിറ്റ് നീണ്ട പോരാട്ടമാണ് കാഴ്ചവച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഒരു ഫൈനൽ പോരാട്ടമായിരുന്നു അത്. നേരത്തെ 2013, 2014 വർഷങ്ങളിൽ സിന്ധു ചാംപ്യന്‍ ഷിപ്പിൽ വെങ്കലം നേടിയിരുന്നു.
Highlights | @Pvsindhu1 ?? fulfills a perfect week in Basel securing the first world title of her career ?
Follow LIVE: https://t.co/WYFILldUvo#TOTALBWFWC2019 #Basel2019 pic.twitter.com/wDdxK1aVly
— BWF (@bwfmedia) August 25, 2019