UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആൾക്കൂട്ട ആക്രമണം തടയാന്‍ സ്വീകരിച്ച നടപടികള്‍ ഒരാഴ്ചയ്ക്കകം വ്യക്തമാക്കണം: സുപ്രീം കോടതി

മുന്നുമാസങ്ങള്‍ക്ക് മുന്‍പുള്ള സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആള്‍ക്കുട്ട കൊലപാതകങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരാഴ്ചയ്ക്ക്കം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. മുന്നുമാസങ്ങള്‍ക്ക് മുന്‍പുള്ള സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
29 സംസഥാനങ്ങളില്‍ 11 സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടള്ളത്. കേന്ദ്ര ഭരണ പ്രദേശങ്ങളും റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ അവസരത്തില്‍ മറ്റുള്ള സംസ്ഥാനങ്ങള്‍ ഒരാഴ്ചയ്ക്കം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അന്ത്യശാസനം നല്‍കി. ഇതില്‍ വീഴ്ചവരുത്തിയാല്‍ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നല്‍കി.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ തടയുന്നതിനായി കാര്യക്ഷമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂലൈയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ഖര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രിം കോടതി ബഞ്ച് ഉത്തരവിട്ടത്. രാജ്യത്ത് തുടര്‍ച്ചയായ ഇത്തരം സംഭങ്ങളില്‍ കുറ്റവാളികളായവരെ ശിക്ഷിക്കാന്‍ പാര്‍ലമെന്റ് പ്രത്യേക നിയമനിര്‍മാണം നടത്തണം.

ഇത്തരം ക്രൂരമായ ആള്‍ക്കട്ട ആക്രമണത്തെ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും സുപ്രീം കോടതി നിര്‍ദേശത്തില്‍ പറയുന്നു.ഇത്തരം അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് നടപടികള്‍ വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടത്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍