UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രണ്ണനിലെ പഠനകാലത്ത് ഒരു സംഘം മദ്യപിക്കാൻ ക്ഷണിച്ചു, അന്നെനിക്ക് വേണ്ടെന്ന് പറയാൻ കഴിഞ്ഞു; ലഹരിയെകുറിച്ച് മുഖ്യമന്ത്രി

കണ്ണൂർ ധർമ്മടത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിദ്യാലങ്ങളെ ലഹരി മാഫിയ ലക്ഷ്യമിടുന്നെന്നും കുട്ടികൾ ഇതിവ് അടിമപ്പെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ധർമ്മടത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയോട് വിരുദ്ധ നിലപാട് എടുത്ത തന്റെ പഠനകാലത്തെ ഓർമ്മപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ബ്രണ്ണൻ കോളേജിൽ വെച്ച് മദ്യപിക്കാൻ തന്നെയും ചിലർ കൂട്ടാൻ ശ്രമിച്ചുവെന്നും എന്നാൽ, അത് വേണ്ടെന്ന് പറയാൻ തനിയ്ക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറയുന്നു. “ബ്രണ്ണൻ കോളേജിന്‍റെ പിന്നിൽ ഒരു കാട് ഉണ്ടായിരുന്നു. ഒരിക്കൽ തന്റെ സുഹൃത്തുക്കൾ തന്നെയും അങ്ങോട്ടേക്ക് വിളിച്ചു. അവർ മദ്യപിക്കുകയായിരുന്നു. വേണ്ടെന്ന് പറയാൻ കഴിഞ്ഞാലെ നമുക്ക് അത് ഒഴിവാക്കാനാകൂ. എനിക്കത് പറയാൻ കഴിഞ്ഞു.  നിങ്ങൾക്കും അതാവണം ” മുഖ്യമന്ത്രി പറഞ്ഞു. ലഹരി മാഫിയക്ക് പെൺകുട്ടികളും അടിമയാകുന്നുണ്ടെന്നും പിണറായി വിജയൻ പ്രസംഗത്തിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജിലെ അനുഭവങ്ങൾ ഇതിനുമുൻപും ശ്രദ്ധ പിടിച്ച് പറ്റയിരുന്നു. മംഗുളൂരുവില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന ആര്‍.എസ്.എസ് ഭീഷണിക്ക് മറുപടി പറയുവെ ആയിരുന്നു അദ്ദേഹം ഇതിന് മുൻപ് ബ്രണ്ണൻ കോളേജ് അനുഭവം പങ്ക് വച്ചത്. മുഖ്യമന്ത്രി എന്ന നിലയില്‍ പോലീസ് കാവലില്‍ അവരുടെ നടുവിലൂടെയാണ് വന്നത്. എന്നാല്‍, ഈ സുരക്ഷകള്‍ ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. കോളേജ് പഠനകാലം. അന്ന് ഊരിപ്പിടിച്ച വാളുമായി നിന്ന ആര്‍.എസ്.എസുകാരുടെ നടുവിലൂടെ നടന്ന തന്നെ ഒന്നും ചെയ്യാന്‍ കഴിയാതിരുന്നവരാണ് ഇന്ന് ഭീഷണി മുഴക്കുന്നതെന്നുമായിരുന്ന പിണറായിയുടെ പ്രതികരണം.

എറണാകുളത്ത് നിപയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ല കളക്ടറും ആരോഗ്യവകുപ്പും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍