നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുഛയം ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്.
തെയ്യത്തിന്റെയും തിറയുടെയും ചരിത്രം വിവരിച്ച് തെയ്യം പെർഫോമിംഗ് മ്യൂസിയം ഒരുങ്ങുന്നു. പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാന്‍ തെയ്യം മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. തെയ്യത്തിന്റേയും തിറയുടേയും ഉത്സവലഹരിയിലുള്ള ഉത്തരമലബാറിന് ഈ തെയ്യക്കാലത്ത് തന്നെ പെർഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുഛയം ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂർ കാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തെയ്യത്തിന്റേയും തിറയുടേയും ഉത്സവലഹരിയാണ് ഉത്തരമലബാര്‍. ജാതി-മത വ്യത്യാസങ്ങളില്ലാതെ ഒരു ജനതയാകെ ഏറ്റെടുക്കുന്ന ആഘോഷം. തെയ്യവും തിറയും കാണാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും വിനോദ സഞ്ചാരികളും എത്താറുണ്ട്. ഈ തെയ്യക്കാലത്ത് ഉത്തര മലബാറില്‍ ഒരു തെയ്യം പെർഫോമിംഗ് മ്യൂസിയം നാടിന് സമര്‍പ്പിക്കുകയാണ്. പ്രശസ്തമായ അണ്ടല്ലൂര്‍ കാവിലാണ് തെയ്യകോലങ്ങളെ അടുത്തറിയാന്‍ തെയ്യം മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അണ്ടല്ലൂര്‍ കാവിന്റെ തനിമ ഒട്ടും ചോരാതെയാണ് തെയ്യം അനുഷ്ഠാന വ്യാഖ്യാന സമുഛയം ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത വാസ്തു ശില്‍പ മാതൃകയിലാണ് നിര്‍മ്മാണം. മ്യൂസിയത്തിനൊപ്പം അതിഥി മന്ദിരവും തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ഊട്ടു പുരയും. തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയിലേറെ രൂപ ചെലവഴിച്ചാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. അണ്ടല്ലൂരിലെ പരിസ്ഥിതിയെ രൂപപ്പെടുത്തിയ കാവുകളെ സംരക്ഷിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. കാവുകളേയും ജൈവ വൈവിധ്യത്തെയും കുറിച്ച് പഠിക്കാൻ ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലശേരി പൈതൃക നഗരം പദ്ധതിയിലും അണ്ടല്ലൂർ കാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.