UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെവിന്‍ വധം: എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡിജിപി; പരാതിയുമായി കുടുംബം മുഖ്യമന്ത്രിയെ കാണും

പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

കെവിന്‍ വധക്കേസില്‍ പ്രതികളെ സഹായിച്ചതിന് പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയ എസ്‌ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായിരിക്കെ, ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത കാര്യം അറിഞ്ഞില്ല എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ പരാതിയുമായി കെവിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ് ഐ ആയിരുന്ന ഷിബുവിനെയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്. ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് ഷിബുവിനെ തിരിച്ചെടുക്കുന്നത്. ഷിബു നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് തിരിച്ചെടുക്കാന്‍ തീരുമാനം എടുത്തതെന്നാണ് പൊലീസ് പറയുന്നത്.

കെവിന്‍ കേസിലെ പ്രതികളെ സഹായിച്ചെന്ന പേരിലാണ് എസ് ഐ ഷിബുവിനെതിരേ നടപടിയെടുത്തത്. പ്രതികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ഗൂണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എ എസ് ഐ ബിജുവിന് അറിയാമായിരുന്നു. പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരേയാണ് കെവിന്‍ കേസുമായി ബന്ധപ്പെട്ട് ശിക്ഷ നടപടികള്‍ ഉണ്ടായത്. പൊലീസ് ജീപ്പ് ഡ്രൈവര്‍ എ എന്‍ അജിത് കുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. റൈറ്റര്‍ സണ്ണിമോന്‍, സിപിഒ എം എന്‍ അജയകുമാര്‍ എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേസ് ഒത്തുതീര്‍ക്കാന്‍ പൊലീസ് നടത്തിയ ഇടപെടലുകളാണ് കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്നായിരുന്നു പരാതി. നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയ്ക്ക് അനുകൂലമായാണ് പൊലീസ് നിന്നത്. നീനുവിന്റെ പരാതി അവഗണിക്കുകയും ചെയ്തു. പൊലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കൊലപ്പെടുത്തതിനു മുന്‍പ് തന്നെ കെവിനെ രക്ഷപ്പെടുത്താമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍