മുന്ന് വർഷത്തേക്കാണ് വർഷത്തേക്കാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് 6.8 ശതമാനം വർധന. ഫിക്സഡ് ചാർജ്ജിനും സ്ലാബ് സംവിധാനം ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് വർധന നടപ്പാക്കുന്നത്. ഇതു പ്രകാരം കെഎസ്ഇബി ക്ക് പ്രതിവർഷം 902 കോടിയുടെ അധികവരുമാമം ഉണ്ടാകുമെന്നും റെറുലേറ്ററി കമ്മീഷൻ ചെയർമാന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുന്ന് വർഷത്തേക്കാണ് വർഷത്തേക്കാണ് നിരക്ക് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം ബിപിഎൽ പട്ടികയില്‍ ഉൾപ്പെട്ടവര്‍ക്കും 40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്കും വർധന ബാധകമില്ല. എന്നാൽ 50 മുതൽ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഉഭോക്താക്കൾക്ക് 5 യൂനിറ്റിന് 5 രൂപ വരെ നിരക്ക് വർധവുണ്ടായകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
പൂജ്യം മുതൽ 50 യൂനിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് യുനിറ്റിന് 25 പൈസ കൂടും. 50 മുതൽ മുകളിലേക്ക് 30 പൈസയും വർധിക്കുന്നതോടെയാണ് 50 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടുന്ന നില ഉണ്ടാവുന്നത്. എന്നാൽ 51 മുതൽ 100 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർത്ത് പഴയ നിരക്ക് തുടരുമെന്നും റെറുലേറ്ററി കമ്മീഷൻ ചെയർമാന്‍ വ്യക്തമാക്കി. ഇതുവരെയുള്ള നിരക്ക് പ്രകാരം സിംഗിൽ ഫേസ് കണക്ഷന് 30 രൂപയും ത്രീഫേസിന് 80 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.