UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീംലീഗ്, കോണ്‍ഗ്രസ്, ബിജെപി കൂട്ടുകെട്ടിൽ അവിശ്വാസം; പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ്

സിപിഎമ്മിലെ റീനാ സുനിലിനെതിരെയുള്ള അവിശ്വാസം വിജയിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് രാജിവയക്കുകയായിരുന്നു.

മുസ്ലീംലീഗ്, കോണ്‍ഗ്രസ്, ബിജെപി കൂട്ടുകെട്ടിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ഭരണം നഷ്ടപ്പെട്ട് എൽഡിഎഫ്. വയനാട് തരിയോട് പഞ്ചായത്ത് ഭരണമാണ് അപൂർവ കൂട്ടുകെട്ടിലൂടെ എൽഡിഎഫിന് നഷ്ടമായത്. ലീഗ് അംഗങ്ങൾ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുത്ത എട്ടുപേരില്‍ ഏഴുപേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍ഡിഎഫ് അംഗങ്ങളാകട്ടെ ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ബിജെപിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി.

പ്രസിഡന്റായിരുന്ന സിപിഎമ്മിലെ റീനാ സുനിലിനെതിരെയുള്ള അവിശ്വാസം വിജയിച്ചതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫ് രാജിവയക്കുകയായിരുന്നു. സിപിഐ സ്വതന്ത്രനായായിരുന്ന കെവി ചന്ദ്രശേഖരനായിരുന്നു വൈസ് പ്രസിഡന്റ്. എല്‍ഡിഎഫ്-അഞ്ച്, കോണ്‍ഗ്രസ്-നാല്, മുസ്ലീംലീഗ്-രണ്ട്, ബിജെപി -രണ്ട് എന്നിങ്ങനെയാണ് നിലവിൽ പഞ്ചായത്തിലെ കക്ഷിനില.

ആറ് സീറ്റ് നേടിയെങ്കിലും സ്ഥാനം പങ്കുവെക്കലിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണമായിരുന്നു യുഡിഎഫിന് മുൻപ് ഭരണം ഏറ്റെടുക്കാന്‍ കഴിയാതിരുന്നത്. യുഡിഎഫ് ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും ഇടപ്പെട്ടിട്ടും തര്‍ക്കം പരിഹരിക്കാനായിരുന്നില്ല. ഒടുവില്‍ മുസ്ലീംലീഗ് എല്‍ഡിഎഫിന് പിന്തുണ നല്‍കുകയും റീനാ സുനില്‍ പ്രസിഡന്റാവുകയുമായിരുന്നു. ഭൂരിപക്ഷമില്ലാതിരുന്നിട്ടും ലീഗിന്റെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തിയത് അക്കാലത്ത് ചര്‍ച്ചാവിഷയമായിരുന്നു.

മുന്നര വർഷത്തിനിടെ ഇതിന് മുമ്പും പലതവണ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് പ്രതിപക്ഷം നല്‍കിയിരുന്നു. എന്നാൽ ഏഴ് അംഗങ്ങള്‍ ചര്‍ച്ചക്ക് എത്താത്തതിനെ തുടര്‍ന്ന് ചര്‍ച്ചയും വോട്ടെടുപ്പും നടന്നിരുന്നില്ല. ഇത്തവണ ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍