അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴി നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള ലീനയോട് ഉടൻ കൊച്ചിയിലെത്താൻ നിർദേശിച്ചട്ടുണ്ട്.
കൊച്ചി കടവന്ത്രയിലെ ‘നെയ്ൽ ആർട്ടിസ്ട്രി’ ബ്യൂട്ടി പാർലറിനു നേരെയുണ്ടായ വെടിവയ്പിൽ അന്വേഷണം മുംബൈ കേന്ദ്രീകരിച്ചുള്ള അധോലോക സംഘങ്ങളിലേക്ക് ദീർഘിച്ച് പോലീസ്. സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന്‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറയുന്നു. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് നിഗമനം. നടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് പിന്നിലെന്നും ഭയപ്പെടുത്താനാണ് വെടിവയ്പ് നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം, പണം ആവശ്യപ്പെട്ട് മുംബൈ അധോലോകത്തില്‍ നിന്നും തനിക്ക് പല തവണയായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് ലീന മരിയ പോൾ പറയുന്നു. ഫോണ്‍ കോളുകള്‍ എല്ലാം രവി പൂജാരിയുടെ പേരിലായിരുന്നു. 25 കോടിയായിരുന്നു വിളിക്കുന്നവരുടെ ആവശ്യം. എന്നാൽ പണം നല്‍കാന്‍ താൻ വിസമ്മതിച്ചു. വീണ്ടും കോളുകള്‍ വന്നു. കൊടുക്കില്ലെന്നു ഉറപ്പിച്ചു പറയുകയായിരുന്നു. ഈ വിവരം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പരാതി നൽകിയിരുന്നില്ലെന്നും ലീന പറയുന്നു. പോലീസിനെ സമീപിച്ചകിൽ ഉണ്ടായ പ്രതികാരമാണ് തന്റെ സ്ഥാപനത്തിനു നേരെ നടന്ന അക്രമണമെന്നും ലീന പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലീന ഇക്കാര്യം പറയുന്നു. എന്നാൽ കൃത്യത്തിനായി സംഭവസ്ഥലത്തെത്തിയവർ കൊച്ചിയിൽ നിന്നുതന്നെയുളളവരാകാം എന്നും പോലീസ് വിലയിരുത്തുന്നു. രവി പൂജാരയുടെ പേരിലുളള ഭീഷണി സന്ദേശത്തിന്‍റെ നിജസ്ഥിതി ഉള്‍പ്പെടെ പരിശോധിക്കുകയാണ് പോലീസ്.
അധോലോക നായകനും ചലച്ചിത്ര നടിയും തമ്മില്‍ എങ്ങനെ വൈരാഗ്യം വന്നെന്നാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. സംഭവത്തിൽ ലീനയെ ലീനയെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറയുന്നു. അക്രമികളെ കണ്ടെത്താൻ ലീനയുടെ മൊഴികൾ കേസിൽ നിർണായകമാണ്. ഇപ്പോൾ ഹൈദരാബാദിലുള്ള ലീനയോട് ഉടൻ കൊച്ചിയിലെത്താൻ നിർദേശിച്ചട്ടുണ്ട്. മുമ്പ് നിരവധി സാമ്പത്തിക തട്ടിപ്പു കേസുകളിൽ പ്രതിയായ ലീന മരിയ പോളിനും പങ്കാളി സുഖാഷ് ചന്ദ്രശേഖറിനും വൻകിട ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അടക്കം നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി മറൈൻ ഡ്രൈവിലെ ഇവരുടെ ഫ്ളാറ്റിൽനിന്നും ഒരു വർഷം മുമ്പ് 40 അത്യാഡംബര കാറുകൾ ഉൾപ്പെടെ കണ്ടെത്തിയ സംഭവവും ഉണ്ടായിരുന്നു.
തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ മുതല്‍ അധോലോക നായകന്‍ രവി പൂജാരി വരെ; ലീന മരിയ പോളിന്റെ ജീവിതം