സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ സമകാലീനനാണ് മൃണാൾ സെൻ
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ മൃണാൾ സെൻ(95) അന്തരിച്ചു. ഞായറാഴ്ചാ രാവിലെ 10-30 ഒാടെ കൊൽക്കത്തയിലെ ഭവാനിപുരിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിൽസയിലായിരുന്നു അദ്ദേഹം.
1923 മെയ് 14 ബംഗ്ലാദേശിലെ ഫ്രിഡ്പുരിൽ ജനിച്ച അദ്ദേഹം പിന്നീട് കൊൽക്കത്ത കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സത്യജിത്ത് റായ്, ഋത്വിക് ഘട്ടക് ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ സിനിമാ പ്രവർത്തകരുടെ സമകാലീനനായ മൃണാൾ സെൻ ഇന്ത്യൻ നവ തരംഗ സിനിമകളുടെ തുടക്കക്കാരിൽ ഒരാളായാണ് അറിയപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ എന്ന നിലയില്‍ പ്രശസ്തനായ മൃണാൾ സെൻ മുൻ രാജ്യസഭംഗം കുടിയായിരുന്നു. 1998 മുതൽ 2003 വരെയായിരുന്നു പാർലമെന്റിൽ നാമനിർദേശം ചെയ്യപ്പെട്ട അംഗമായി അദ്ദേഹം പ്രതിനിധീകരിച്ചത്. ഇന്ത്യൻ സമാന്തര സിനിമകളുടെ അംബാസിഡർ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ അദ്ദേഹം പത്മ വിഭൂഷൺ, ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരങ്ങള്‍ക്കും അർഹനായിട്ടുണ്ട്.
ഭുവൻ ഷോം, മൃഗയ, അഖ്ലേർ സന്ധേൻ, കൽക്കത്ത 71 എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ. 1955ൽ പുറത്തിറങ്ങിയ രാത്ത് ബോറെ എന്ന ആദ്യ ഫീച്ചർ സിനിമ സംവിധാനം ചെയ്തതും സെൻ ആയിരുന്നു. നീൽ ആകാഷെർ നീചെ . പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടിയിരുന്നു. ദേശീയ – അന്തർദേശീയ തലത്തിൽ അവാർഡുകൾ നേടുകയും ഇന്ത്യൻ സിനിമാചരിത്രത്തിൽ നാഴികകല്ലായി മാറുകയും ചെയ്തു സിനിമയാണ് ബുവൻഷോം.