UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവാസികളോട് അവഗണന: ലോക കേരള സഭയില്‍ നിന്നും പ്രതിപക്ഷ എംഎൽഎമാർ രാജിവച്ചു

പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുടെയും പശ്ചാത്തലത്തിൽ കേരള സർക്കാറിന്റെ ലോക കേരള സഭയിൽ നിന്നു യുഡിഎഫ് എംഎൽഎമാർ രാജി വച്ചു. ലോ കേരള സഭയുടെ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും പ്രകിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രതിപക്ഷ എംഎൽഎമാരും പുറത്ത് വരുന്നത്.

ചെന്നിത്തലയുടെ രാജിക്ക് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒമാനിൽ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് ഇന്നലെ രാജിവെച്ചിരുന്നു. തുടർച്ചയായി സർക്കാർ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരിൽ ആരംഭിച്ച ലോക കേരളസഭ സമ്പൂർണ പരാജയമാണെന്നും ആരോപിച്ചായിരുന്ന ശങ്കരപ്പിള്ള കുമ്പളത്തിന്റെ രാജി.

പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയും അവഗണന തുടര്‍ക്കഥയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാവുകയാണ്. പ്രവാസി ക്ഷേമം, പ്രവാസി സംരംഭകര്‍ക്കുള്ള പ്രോത്സാഹനം, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച നയങ്ങളിലും നിയമങ്ങളിലും സാര്‍വദേശീയ കരാറുകളിലും ആവശ്യമായ മാറ്റങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ശങ്കരപ്പിള്ള കുമ്പളത്ത് ആരോപിച്ചിരുന്നു.

ശങ്കരപ്പിള്ളയ്ക്ക് മുൻപ് യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ കോൺഗ്രസ് പ്രതിനിധികളും അംഗത്വം ഉപേക്ഷിച്ചിരുന്നു. ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ, ഒമാനിൽനിന്നുള്ള പ്രതിനിധി സിദ്ധിഖ് ഹസ്സൻ, ബഹ്റൈൻ ഒ.ഐ.സി.സി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം എന്നിവരാണ് തിങ്കളാഴ്ച രാജി പ്രഖ്യാപിച്ചത്. പ്രവാസി സമൂഹത്തോട് ഇടതുപക്ഷസമൂഹം കാട്ടുന്ന നീതിരഹിതവും ക്രൂരവുമായ സമീപനത്തിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജി.

പേരാമ്പ്രയിലെ ജാതി അനിതീയെ ഒരു പറ്റം അധ്യാപകര്‍ മറികടന്നത് ഇങ്ങനെ, വെല്‍ഫയര്‍ സ്‌കൂളിനെ ‘പൊതു വിദ്യാലയമാക്കിയ’ സാമൂഹ്യ ഇടപെടല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍