ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുത്തുന്നതിനു പകരം സിപിഎം നേതൃത്വം ചെയ്യുന്നത് ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയുമാണെന്നും ഇത് തിരുത്തപ്പെടണമെന്നും അദ്ദേഹം അവശ്യപ്പെട്ടു
ബിജെപിയെ തടയാന്‍ ഫാഷിസ്റ്റ് വിരുദ്ധരായ വോട്ടര്‍മാര്‍ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നുവെന്നും പ്രസിഡന്റ് വെളിപ്പെടുത്തുന്നു. എന്നാൽ ഇക്കാരണത്താൽ അല്ല എൽഡിഎഫിന് തിരിച്ചടി നേരിടുന്നത്. എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാഥാര്‍ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കി അവഗണിച്ച സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാന്‍ കാരണം. ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്നാൽ ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുത്തുന്നതിനു പകരം സിപിഎം നേതൃത്വം ചെയ്യുന്നത് ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയുമാണെന്നും ഇത് തിരുത്തപ്പെടണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ബിജെപിക്കെതിരേ കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്. ബിജെപിയെ തടയാന്‍ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണം. ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കണം. അല്ലാതെ എസ്ഡിപിഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. .തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് പാര്‍ട്ടി അണികളെ എസ്ഡിപിഐക്കെതിരെ തിരിച്ച് വിട്ട് സംഘര്‍ഷമുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഫൈസി ആരോപിച്ചു.