UPDATES

വാര്‍ത്തകള്‍

’56 ഇഞ്ച് നെഞ്ചളവ് കഴുതകൾക്ക് മാത്രം, കാളകൾക്ക് ഇത് 100 വരെയാകും’; ഗുജറാത്ത് മുൻ കോൺഗ്രസ് അധ്യക്ഷൻ

മോദ്വാദിയയുടെ മാനസിക നില തെറ്റിയതിന്റെ തെളിവാണ് പരാമർശം എന്നായിരുന്നു ബിജെപി വക്താവ് ഭരത് പാണ്ഡ്യ

56 ഇഞ്ച് നെഞ്ചളവുള്ള ഒരാൾക്കെ ശക്തമായ ഭരണം കാഴ്ചവയ്ക്ക്കാൻ സാധിക്കൂ എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മുൻപരാമർശത്തെ പരിഹസിച്ച് ഗുജറാത്ത് കോൺഗ്രസ് മിൻ അധ്യക്ഷൻ. ഇത്രയും നെഞ്ചളവുള്ള മനുഷ്യർ ഉണ്ടാവില്ല, കഴുതകൾക്ക് മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ള​തെന്നായിരുന്നു കോൺഗ്രസ് നേതാവ് അർജ്ജുൻ മോദ്വാദിയയുടെ പരാമർശം. ബനാസക്ത ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിയിലായിരുന്ന വിവാദ പരാമർശം.

അരോഗ്യവാനായ ഒരു വ്യക്തിക്ക് 36 ഇഞ്ച് മാത്രമായിരിക്കും നെഞ്ചളവ്, ബോഡി ബില്‍ഡറായ ചിലർക്ക് 42 വരെ ആകാം. എന്നാൽ 52 ഇഞ്ച് അസാധ്യമാണ്. അത് കഴുതകൾക്ക് മാത്രമേ ഉണ്ടാകു, കാളകൾക്ക് ഇത് 100 ഇഞ്ച് വരെയാകാം എന്നും അദ്ദേഹം പറയുന്നു. എന്നാൽ മോദി ഭക്തർക്ക് ഇക്കാര്യം അറിയില്ല. അവർ തങ്ങളുടെ നേതാവിന്റെ നെഞ്ചളവിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് സതാവ് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പരാമർശം.

അതേസമയം, അർജ്ജുൻ മോദ്വാദിയയുടെ പരാമർശത്തെ അപലപിച്ച് ബിജെപി രംഗത്തെത്തി. മോദ്വാദിയയുടെ മാനസിക നില തെറ്റിയതിന്റെ തെളിവാണ് പരാമർശം എന്നായിരുന്നു ബിജെപി വക്താവ് ഭരത് പാണ്ഡ്യ ഇതിനെ വിശേഷിപ്പിച്ചത്. മോദിക്കെതിരായ വിമർശനത്തെയും കോൺഗ്രസിന്റെ പാക്കിസ്താൻ അനുകൂല നിലപാടിനും ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍