മിഴ്നാട്ടിലെ മധുരയിൽ നിന്നാണ് അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഇമാം ഷെഫീഖ് അല്‍ ഖാസിമി പിടിയിൽ. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് അറസ്റ്റിലായത്. തിരുവനന്തപുരം തൊളിക്കോട് ആളൊഴിഞ്ഞ സ്ഥലത്ത് പ്രായ പൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാം പ്രതിയാണ് ഷെഫീഖ് അല്‍ ഖാസിമി. ഇമാമിന്റെ സഹായി ഫാസിൽ എന്നയാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ വാഹനത്തിലായിരുന്നു ഇമാമിന്റെ യാത്രകൾ.
കഴിഞ്ഞ ദിവസം ഷെഫീഖ് അല്‍ ഖാസിമിക്കൊപ്പം ഒളിവില്‍ പോയിരുന്ന സഹോദരന്‍ അറസ്റ്റിലായതോടെയാണ് ഇയാളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചതെന്നാണ് വിവരം. കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമായാണ് ഒളിവില്‍ കഴിഞ്ഞതെന്ന് അറസ്റ്റിലായ നൗഷാദ് മൊഴി നല്‍കിയിരുന്നു.
വനപ്രദേശത്തെത്തിച്ച് പീഡിപിച്ചെന്ന കേസില്‍ ആഴ്ചകൾ പിന്നിട്ടിട്ടും ഇമാമിനെ അറസ്റ്റ് ചെയ്യാനാവാത്തതിൽ വ്യാപക വിമർശം ഉയർന്നതിന് പിറകെയാണ് പുതിയ വാർത്ത പുറത്തുവരുന്നത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. തൊളിക്കോട് മുസ്ലിം ജമാ അത്ത് മുന്‍ ഇമാമായ ഷെഫീഖ് അല്‍ ഖാസിമി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ കാറില്‍ കയറ്റി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധയിൽ തെളിഞ്ഞതോടെ പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംശായസ്പദമായ സാഹചര്യത്തില്‍ ഇമാമിനെ കണ്ട നാട്ടുകാര്‍ കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
Also Read- ഇമാമിന് രക്ഷപ്പെടാന്‍ എസ്ഡിപിഐ രണ്ട് ലക്ഷം കൊടുത്തതായി സഹോദരന്റെ മൊഴി