UPDATES

ഗുരുഗ്രാമിൽ മുസ്ലീം കുടുംബത്തിന് നേരെ ആൾക്കൂട്ട ആക്രമണം; ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

ഹോളി ദിനത്തിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ടാണ് അക്രമങ്ങൾ അരങ്ങേറിയത്.

ഗുരുഗ്രാമിൽ മുസ്ലീം കൂടുംബത്തിന് നേരെ ആൾക്കൂട്ട ആക്രണം. നാൽപ്പതോളം വരുന്ന ആൾക്കൂട്ടമാണ് ഇരുമ്പ് ദണ്ഡുകളും, ഹോക്കി സ്റ്റിക്കുകളുമായി കുടുംബത്തെ ക്രൂരമായി മർദിച്ചത്. ഇവരുടെ വീടിനെ നേരെ രൂക്ഷമായ കല്ലേറും നടന്നു. ഗുരുഗ്രാമിലെ ബോൻഡി ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ട് ആഞ്ച് മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

ഹോളി ദിനത്തിൽ തെരുവിൽ ക്രിക്കറ്റ് കളിച്ചതുമായി ബന്ധപ്പെട്ടാണ് അക്രമങ്ങൾ അരങ്ങേറിയത്. എന്നാൽ തങ്ങൾക്ക് നേരെ നടന്ന ആക്രമണം‌ ഹിന്ദുത്വ സംഘടനകളുടെ ആസുത്രിത നീക്കമാണെന്ന് ഇരയായ കുടുംബം ആരോപിച്ചു. സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം  ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മുസ്ലീം കുടുംബത്തിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലും പ്രചരിച്ചു. പത്തോളം പേർ ചേർന്ന് ഒരു പുരുഷനെ മർദിക്കുന്നതും ആക്രമം നിർത്താൻ കരഞ്ഞ് അപേക്ഷിക്കുന്ന സ്ത്രീയുമാണ് ദൃശ്യങ്ങളിലുള്ളത്. മർദനമേറ്റ ഒരാൽ‌ തലപൊട്ടി രക്തം വാർന്ന നിലയിലാണ് ഉള്ളത്. മറ്റൊരാൾ  അനക്കമില്ലാതെ കിടക്കുന്നതും വ്യക്തമാണ്. എന്നാൽ ആൾക്കുട്ടം തുടർന്നും ഇവരെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ആക്രമികളെ നിയന്ത്രിക്കാനോ ആരും രംഗത്തെത്തിയിരുന്നില്ലെന്നും ന്യൂസ് 18 റിപ്പോർട്ട് പറയുന്നു.

വീടിന് സമീപം തെരുവിൽ ക്രിക്കറ്റ് കളിച്ച തങ്ങളെ ഒരു മദ്യലഹരിയിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തിയതിന് പിറകെ ആയിരുന്നു ആക്രമണത്തിന് തുടക്കമെന്ന് പരിക്കേറ്റ ഷാഹിദ് പോലീസിനോട് പറഞ്ഞു. ഭീഷണി വകവയ്ക്കാതെ തങ്ങൾ കളി തുടരുകയായിരുന്നു.  ഇതോടെയാണ് വലിയൊരു സംഘം ആയുധങ്ങളുമായെത്തി ആക്രമണം നടത്തിയതെന്നും ഇയാൾ പറയുന്നു. രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയതോടെ വസതിക്ക് നേരെ കല്ലെറിയുകയായിരുന്നെന്നും ഷാഹിദ് പറയുന്നു. അതേസമയം, അക്രമം നടന്ന് 40 മിനിറ്റോളം കഴിഞ്ഞാണ് പോലീസ് സംഭവത്ത് എത്തിയതെന്നും അവർ ആരോപിച്ചു. ഈ സമയം കൊണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നെന്നും ഷാഹിദ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍