UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഹനാപകടം ആസൂത്രിതം: സംശയം പ്രകടിപ്പിച്ച് ഹനാന്‍

തന്നെ ആശുപത്രയിലെത്തിച്ച ഉടന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടെ എത്തിയിരുന്നു. പിന്നീട് എക്‌സ്‌ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അപകട വിവരം പ്രചരിപ്പിച്ചു.

ദിവസങ്ങള്‍ക്കുമുന്‍പ് തനിക്ക് സംഭവിച്ച വാഹനാപകടം ആസൂത്രിതമാണെന്ന സംശയം ഉന്നയിച്ച് ഹനാന്‍. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവെയാണ് കുട്ടി അപകടത്തെകുറിച്ച് സംശയം പ്രകടിപ്പിക്കുന്നത്. താന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇയാള്‍ മുന്‍പ് പറഞ്ഞതല്ല ഇപ്പോള്‍ പറയുന്നതെന്നും, ഇത് സംശയം ഉണ്ടാക്കുന്നതാണെന്നും ഹനാന്‍ ആരോപിക്കുന്നു.

പൂലര്‍ച്ചെ ആറുമണിക്കാണ് കൊടുങ്ങല്ലൂരിന് സമീപത്ത് വച്ച് അപകടം സംഭവിച്ചത്. എന്നാല്‍ തന്നെ ആശുപത്രയിലെത്തിച്ച ഉടന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടെ എത്തിയിരുന്നു. പിന്നീട് എക്‌സ്‌ക്ലൂസിവ് എന്നു പറഞ്ഞ് സമ്മതമില്ലാതെ ഇവര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അപകട വിവരം പ്രചരിപ്പിച്ചു. ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേരുപോലും താന്‍ കേട്ടിട്ടില്ലെന്നും ഹനാന്‍ ആരോപിക്കുന്നു. ഇവര്‍ എങ്ങനെയാണ് അവിടെ എത്തിയെന്ന് അറിയില്ല. എന്നാല്‍ വാര്‍ത്തയുടെ പേരില്‍ ഇപ്പോഴും ശല്യം ചെയ്യുകയാണന്നും ഹനാന്‍ പറയുന്നു. ഇവരുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയും കുട്ടി ആരോപിക്കുന്നുണ്ട്.

അതിനിടെ, ആശുപത്രിയില്‍ കഴിയുന്ന ഹനാനെ പിതാവ് സന്ദര്‍ശിച്ചതായി മനോരമ ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ബാപ്പ ഹമീദും അനിയനും ഹനാനെ കണ്ടത്. ഹനാന്റെ ഒന്നര വര്‍ഷം നീണ്ട കാത്തിരിപ്പാണ് പിതാവിന്റെ സന്ദര്‍ശനത്തോടെ വിരാമമായത്. തന്നെ കാണാനെത്താത്ത പിതാവിനെ കുറിച്ച് ഹനാല്‍ പലപ്പോഴും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തിങ്കളാഴ്ചയാണ് കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വച്ച് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു സാരമായി പരുക്കേറ്റ ഹനാന്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍