UPDATES

രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവനില്‍ – പങ്കെടുക്കുന്നത് രാഷ്ട്രത്തലവന്മാര്‍ അടക്കം എണ്ണായിരത്തോളം അതിഥികള്‍

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

ഇന്ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ (എന്‍ഡിഎ) സത്യപ്രതിജ്ഞ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായി ഇത് മാറും. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി മോദിക്കും മന്ത്രിമാക്കും സത്യവാചകം ചൊല്ലി കൊടുക്കും.

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ (ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്റ്, നേപ്പാള്‍, ഭൂട്ടാന്‍) ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷത്ത് നിന്ന് അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമ താരങ്ങള്‍, വ്യവസായികള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വമ്പന്‍ പട തന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുക്കും. അതേസമയം ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്മാറി. ആരൊക്കെ, ഏതൊക്കെ വകുപ്പുകള്‍ രണ്ടാം മോദി മന്ത്രിസഭയില്‍ കൈകാര്യം ചെയ്യും എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍