UPDATES

വിപണി/സാമ്പത്തികം

വിദേശത്തേയ്ക്ക് പോകാനിരുന്ന ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത് ഇങ്ങനെ

മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ടാക്‌സിവേയില്‍ നിന്ന് യാത്രക്കാര്‍ എത്തുന്ന ഇടത്തേയ്ക്ക് തിരിച്ചെത്തിച്ചാണ് ഇരുവരേയും പുറത്തിറക്കിയത്

വിദേശത്തേയ്ക്ക് പോകാനിരുന്ന ജെറ്റ് എയര്‍വേയ്‌സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനേയും ഭാര്യയും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അനിത ഗോയലിനേയും ഇമ്മിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ തിരിച്ചയത് കഴിഞ്ഞ ദിവസമാണ്. ജെറ്റ് എയര്‍വേയ്‌സുമായി ബന്ധപ്പെട്ടവര്‍ക്ക് വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ടാക്‌സിവേയില്‍ നിന്ന് യാത്രക്കാര്‍ എത്തുന്ന ഇടത്തേയ്ക്ക് തിരിച്ചെത്തിച്ചാണ് ഇരുവരേയും പുറത്തിറക്കിയത് എന്ന് ദ എക്കണോമിക് ടൈംസ് പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ചാണ് എക്കണോമിക് ടൈംസ് ഇക്കാര്യം പറയുന്നത്.

മേയ് 25ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്‌സ് ഇകെ 507 വിമാനത്തില്‍ പോകാനിരിക്കുകയായിരുന്നു ഇരുവരും. 351 യാത്രക്കാരും 17 ക്രൂ മെംബര്‍മാരും വിമാനത്തിലുണ്ടായിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും (എസ്എഫ്‌ഐഒ) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ജെറ്റ് എയര്‍വേയ്‌സുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇമ്മിഗ്രേഷന്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍ ഇവരെ വിമാനത്തില്‍ നിന്ന് ഇറക്കുകയായിരുന്നു. ദിനേഷ് വിത്തല്‍ റാവു എന്നയാളേയും വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, 25 വര്‍ഷത്തെ സര്‍വീസ് ജെറ്റ് എയര്‍വേയ്‌സ് ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു. മാര്‍ച്ച് 25നാണ് നരേഷ് ഗോയല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്.മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. നരേഷ് ഗോയലും അനിത ഗോയലും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.

ജെറ്റ് എയര്‍വേയ്‌സിന് പണം നല്‍കിയവര്‍ കമ്പനിയുടെ ഓഹരികളും വസ്തുക്കളും വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോ കോസ്റ്റ് എയര്‍ലൈനുകളില്‍ നിന്നും ഇന്ധന വിലയിലെ വ്യതിയാനത്തില്‍ നിന്നും രൂപയുടെ വിലയിടിവിലും ജെറ്റിന് വലിയ പ്രതിസന്ധികളുണ്ടായി. ബാങ്കുകളില്‍ വലിയ കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 83,25,66,00,000 ഇന്ത്യന്‍ രൂപ) കടബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്.

അടുത്തിടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ രാജി വച്ചിരുന്നു. മാസങ്ങളായി ജീവനക്കാര്‍ക്ക് ജെറ്റ് എയര്‍വേയ്‌സ് കമ്പനി ശമ്പളം നല്‍കിയിട്ടില്ല എന്നും നരേഷ് ഗോയല്‍ അടക്കമുള്ളവരുടെ പാസ്പാര്‍ട്ട് പിടിച്ചുവയ്ക്കണമെന്നും കാണിച്ച് ജെറ്റ് എയര്‍വേയ്‌സ് ഓഫീസേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റെ കിരണ്‍ പവാസ്‌കര്‍ മുംബയ് പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ മാസം കത്ത് നല്‍കിയിരുന്നു. സപ്ലയേര്‍സിനും പൈലറ്റുമാര്‍ക്കും എണ്ണ കമ്പനികള്‍ക്കും പണം നല്‍കാനുണ്ട്. പണം നല്‍കിയവര്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്‌സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍