UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടാഴ്ച മുൻപ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ, അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവതിയും സുഹൃത്തും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നല്‍കിയത്.

തിരുവനന്തപുരം നെടുമങ്ങാടുനിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ജഡം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയും സുഹൃത്തും അറസ്റ്റിൽ. കാരാന്തല കുരിശടിയില്‍ മഞ്ജു(39)കാമുകന്‍ ഇടമല സ്വദേശി അനീഷ്(27) എന്നിവരാണ് പിടിയിലായത്.  വാടകവീട്ടില്‍ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാണിച്ച് അമ്മ നൽകിയ പരാതിയിലാണ് നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മഞ്ജുവിനെയും സുഹൃത്തിനെയും തമിഴ് നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.

എന്നാൽ ഇവർക്കൊപ്പം കുട്ടിയുണ്ടായിരുന്നില്ല. മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ യുവതിയും സുഹൃത്തും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നല്‍കിയത്. ഇതോടെ വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്. കുടുംബത്തോട് അകന്ന് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവരുടെ ഫോൺ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

പരാതിയിൽ നടത്തിയ അന്വേഷണത്തിൽ അമ്മയും കാമുകനും തമിഴ്നാട്ടില്‍ നിന്ന് പിടിയിലായപ്പോഴാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന് അറിയിച്ചത്. കാരാന്തല ആര്‍.സി പള്ളിക്ക് സമീപത്തുള്ള ഒരു വീട്ടിലെ കിണറ്റില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

പെൺകുട്ടിയെ കാണാനില്ലെന്നും, കുട്ടിയെ കണ്ടെത്താൻ തമിഴ്നാട്ടിലേക്ക് പോവുകയാണെന്നും അറയിച്ചാണ് മഞ്ജു നാടുവിട്ടതെന്ന് സമീപവാസികളും മാധ്യമങ്ങളോട് പ്രതികരിച്ചു.  ഇന്നലെയാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിത്. പോലീസിന്റെയും അധികൃതരുടെയും നേതൃത്വത്തിൽ ഇന്നാണ് മൃതദേഹം പുറത്തെടുത്തത്. മറ്റ് വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയു എന്നും പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പെൺകുട്ടിയെ ഇരുവരും ചേർന്ന കൊലപ്പെടുത്തി കിണറിൽ തള്ളിയതായാണ് സംശയിക്കുന്നത്. എന്നാൽ ആത്മഹത്യ ചെയ്തതതെന്നാണ് അമ്മയുടെ മൊഴി.  അറസ്റ്റിന് പിന്നാലെ ഇവർ നൽകിയ വിവരങ്ങൾ പ്രകാരം പോലീസ് വെള്ളിയാഴ്ച പരിശോധനയ്ക്ക് എത്തിയപ്പോഴാണ് നാട്ടുകാർ‌ പോലും വിവരമറിയുന്നത്. കരിപ്പൂരില്‍ താമസിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. കരിപ്പൂര്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ചവിജയം നേടിയ കുട്ടിയാണ് മരിച്ച മഞ്ജു ഭര്‍ത്താവുമായി ഏറെ നാളായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം. പെയിന്റിങ് തൊഴിലാളിയാണ് അനീഷ്.

 

‘നിങ്ങള്‍ തളര്‍ന്നാല്‍ സാമൂഹ്യ വിരുദ്ധര്‍ അരങ്ങുവാഴും’ ജില്ലാ കമ്മിറ്റി ചേരുന്നതിനിടെ ജയരാജന് അഭിവാദ്യമര്‍പ്പിച്ച് പാര്‍ട്ടി കേന്ദ്രത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍