UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒമ്പതുവയസുകാരനെ മർദിച്ച് അവശനാക്കി കൊച്ചിയിൽ അയൽവാസിയുടെ ക്രൂരത; ഇടതുകാലിന് പൊട്ടൽ, തുടയ്ക്കും നട്ടെല്ലിനും പരിക്ക്

പനയപ്പിള്ളി സ്വദേശിയായ ഒമ്പതുകാരൻ വ്യാഴാഴ്ച വൈകീട്ട്‌ ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരികെ അയൽവാസിയായ രഞ്ജിത്ത് (25) സുഹൃത്ത് ഷാരോണും (23) ചേർന്ന് കുട്ടിയെ ആക്രമിക്കുയായിരുന്നു.

കേരളത്തെ ഞെട്ടിച്ച് കരുനാഗപ്പള്ളിയിലെ തുഷാരയുടെ മരണവും തൊടുപുഴയിലെ കുട്ടികൾക്കെതിരായ അതിക്രമങ്ങള്‍ക്കും പിറകെ ഒമ്പത് വയസ്സുകാരനെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. അയൽവാസിയുടെയും സൂഹൃത്തുക്കളുടെയും മർദനത്തിൽ ഇടതുകാലിന് പൊട്ടലും തുടയ്ക്കും നട്ടെല്ലിനും പരിക്കുമേറ്റ കുട്ടി കരുവേലിപ്പടി ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്ത് കിടന്ന മരപ്പലകയിലേക്ക് കുട്ടിയെ ഉയർത്തി താഴേക്കിട്ടതായും ഇവർ പറയുന്നു.

രണ്ടാഴ്ച മുമ്പ് അയൽക്കാർ തമ്മിൽ തുണിവിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വൈരാഗ്യത്തിലേക്ക് നയിച്ചതും കുട്ടിയെ ആക്രമിക്കുന്നതിലേക്കെത്തിയതും. പനയപ്പിള്ളി സ്വദേശിയായ ഒമ്പതുകാരൻ വ്യാഴാഴ്ച വൈകീട്ട്‌ ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരികെയായിരുന്നു സംഭവം. അയൽവാസിയായ രഞ്ജിത്ത് (25) സുഹൃത്ത് ഷാരോണും (23) ചേർന്ന് കുട്ടിയെ ആക്രമിക്കുയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇരുവരും എന്ന് വ്യക്തമായതോടെ കുട്ടി പ്രതികരിക്കാതിരിന്നതോടെ പിന്തുടർന്ന് അക്രമിക്കുകയായിരുന്നു. ഇതിന് പുറമെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും മാത്രമുള്ള കുടുംബത്തിന് നേര വധഭീഷണി ഉള്ളതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തിൽ ശനിയാഴ്ച അറസ്റ്റിലായ പ്രതികൾ രണ്ടും റിമാൻഡിലായെങ്കിലും ആൺതുണയില്ലാത്ത ഈ കുടുംബം ഏതു നിമിഷവും ഒരു ആക്രമണത്തിനിരയാകാം എന്ന സ്ഥിതിയാണ് നിലവിൽ. കേസ് പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും’’ മർദനത്തിന് ശേഷം കുട്ടിയുടെ വീട്ടിലെത്തി ശനിയാഴ്ച രാത്രി അക്രമികളുടെ സുഹൃത്തുക്കൾ ഭീഷണി മുഴക്കിയതായും കുടുംബം പറയുന്നു.

ഇതോടെ മർദനത്തിന് ഇരയായ കുട്ടുിയുടെ ആറും നാലും വയസ്സുള്ള രണ്ട് അനിയൻമാരും ഭീതിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയതോടെ അമ്മയുടെ സംരക്ഷണയിലാണ് കുട്ടികള്‍ കഴിയുന്നത്. അമ്മൂമ്മ മാത്രമാണ് കൂട്ടിനുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍