UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ: സംസ്ഥാനത്ത് ജാഗ്രത തുടരാനും നിരീക്ഷണം ശക്തിപ്പെടുത്താനും നിര്‍ദേശം

നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു.

കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരാനും സൂക്ഷ്മ നിരീക്ഷണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. സ്ഥിതിഗതികള്‍ ചീഫ്‌സെക്രട്ടറി തല സമിതി നിരന്തരം വിലയിരുത്തും. വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി എത്തിച്ച മരുന്നുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഇവ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പ്രദേശങ്ങളിലും വിതരണംചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എംപിമാര്‍ എംഎല്‍എമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ കെകെ. ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അന്ന് വൈകിട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ നടക്കും.

നിപാ വൈറസുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍, ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വിഎസ് സെന്തില്‍, സെക്രട്ടറി എം ശിവശങ്കര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍