UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുന്ന എല്ലാ കേസിലും ‘ബലാത്സംഗം’ ചുമത്താനാവില്ല: സുപ്രീം കോടതി

വിവാഹ വാഗാദാനത്തിന്റെ മറവിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ പുരുഷനെ ബലാത്സംഗത്തിന് ശിക്ഷിക്കാമെന്നും കോടതി

വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറുന്ന എല്ലാ ആരോപണങ്ങളിലും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. എന്നാൽ വിവാഹ വാഗാദാനത്തിന്റെ മറവിൽ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ പുരുഷനെ ബലാത്സംഗത്തിന് ശിക്ഷിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.

വിവാഹത്തിൽ നിന്നും പിൻമാറിയെന്ന എല്ലാ ആരോപണത്തിലും ബലാത്സംഗക്കുറ്റം ചുമത്താനാവില്ല. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്ന്, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്നും
സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റിനെതിരെയുള്ള ബലാത്സംഗ പരാതിയിലെ വിധിയിയിൽ കോടതി ചൂണ്ടിക്കാട്ടുന്നു. പരാമർശത്തിന് പിന്നാലെ, 2016ൽ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരായ കേസിൽ ഇയാളെ വെറുതെ വിട്ടു.

വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുകയാണെന്നും പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ വഞ്ചിച്ചെന്നുമായിരുന്നു യുവതിയുടെ പരാതിയിലെ ആരോപണം. ജാതി പ്രശ്നം ഉന്നയിച്ചാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

കേസില്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്ന് ചൂണ്ടിക്കാട്ടിയ കോടതി ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂവെന്നും കോടതി നിരീക്ഷിക്കുന്നു.

Also Read- ‘കാര്‍ത്തിയെ കാണാനും അയാളെ സഹായിക്കാനും പറഞ്ഞു’, ചിദംബരത്തെ കുടുക്കിയത് മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍