UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ഇനി സൗന്ദര്യമുള്ള കാശ്മീരി പെണ്‍കുട്ടികളെ ആര്‍ക്കും വിവാഹം കഴിക്കാം”, പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി എംഎല്‍എ

വീഡിയോ പുറത്തുവന്നതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ഇനി സൗന്ദര്യമുള്ള കാശ്മീരി പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഉത്തര്‍പ്രദേശിലെ ഖട്ടോലിയിലുള്ള ബിജെപി എംഎല്‍എ പറഞ്ഞത്. മുസഫര്‍നഗറില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ജമ്മു കാശ്്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിനെപ്പറ്റി ബിജെപി എംഎല്‍എ വിക്രം സിംഗ് സെയ്‌നിയുടെ വിവാദ പ്രസംഗം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിക്കാനായിരുന്നു യോഗം.

വീഡിയോ പുറത്തുവന്നതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ പ്രത്യേകിച്ചു. ഇനി യാതൊരു പ്രശനവുമില്ല. കാശ്മീരില്‍ പോയി വിവാഹം കഴിക്കാം. നേരത്തെ ഒരു കാശ്മീരി സ്ത്രീ ഉത്തര്‍പ്രദേശുകാരനെ വിവാഹം കഴിച്ചാല്‍ അവര്‍ ഒരുപാട് പീഡനം ഏറ്റുവാങ്ങേണ്ടി വരുകയും അവരുടെ പൗരത്വം റദ്ദാക്കപ്പെടുകയും ചെയ്യുമായിരുന്നു – വിക്രം സിംഗ് സെയ്‌നി പറഞ്ഞു.

ഇന്ത്യക്കും കാശ്മീരിനും പ്രത്യേക പൗരത്വങ്ങളായിരുന്നു. ഇപ്പോള്‍ ശരിക്കും മുസ്ലീം തൊഴിലാളികള്‍ പ്രത്യേകിച്ചും ഇത് ശരിക്കും ആഘോഷിക്കണം. അവിടെപ്പോയി വിവാഹം കഴിക്കണം. നല്ല വെളുത്ത നിറമുള്ള ഒരു കാശ്മീരി പെണ്‍കുട്ടിയെ. ഹിന്ദുക്കളും മുസ്ലീങ്ങളും – രാജ്യം മുഴുവനും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഘോഷിക്കണം എന്ന് ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍