കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മൽസരിച്ചേക്കുമെന്നതിന്റെ ശക്തമായ സൂചകള്‍ നൽകി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് സ്ഥാനാർഥികൾ ആരാണെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നും വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്തെ ഏത് മണ്ഡലമായാലും ഉമ്മൻ ചാണ്ടിക്ക് നൽകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മത്സരിക്കണമോ എന്നത് ഉമ്മന്‍ചാണ്ടിയുടെ തീരുമാനമായിരുന്നെന്നും മുരളീധരന്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനത്തെ 20 സീറ്റുകളിലും വിജയിക്കുമെവ്വും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, കോട്ടയത്തിന് പുറമെ ഇടുക്കിയോ, ചാലക്കുടിയോ കൂടി വേണമെന്ന് യുഡിഎഫിൽ കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിമൽസരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും വ്യക്തമാക്കുന്നു. തന്റെ മകൻ തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ മുസ്ലീം ലീഗ് ഇടപെടാറിലെന്നായിരുന്നു വാർത്തയോടുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഭിപ്രായം ചോദിച്ചാൽ മുന്നണിയിൽ പറയുമെന്ന് പ്രതികരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലീഗിന് മുന്ന് ലോക്സഭാ സീറ്റുകൾ എന്ന വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു.
അമേഥിയില്‍ ഇത്തവണ സ്മൃതി ഇറാനി രാഹുലിന് വെല്ലുവിളി? രണ്ട് മണ്ഡലങ്ങളില്‍ കൂടി മത്സരിച്ചേക്കും?