UPDATES

വിദേശം

ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിനെ ഇരയുടെ പിതാവിന് മുന്നില്‍ തൂക്കിലേറ്റി

കൊല്ലപ്പെട്ട തന്റെ മകളെ തിരികെ ലഭിക്കില്ലങ്കിലും, കുറ്റവാളിക്ക് ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ലാഹോറില്‍ ഏഴുവയസ്സുകാരിയെ ബല്ലാല്‍സംഗം ചെയ്തു കൊന്ന യുവാവിന്റെ വധ ശിക്ഷ നടപ്പാക്കി. ഇമ്രാന്‍ അലിയെന്ന യുവാവിന്റെ വധ ശിക്ഷയാണ് കൊല്ലപ്പെട്ട കുട്ടി സൈനബ് അന്‍സാരിയുടെ പിതാവിന്റെ സാന്നിധ്യത്തില്‍ നടപ്പാക്കിയത്. പിതാവ് മുഹമ്മദ് അമീന്‍ അന്‍സാരി പുറമെ മജിസ്‌ട്രേറ്റ്, ഡോക്ടര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ജനുവരിയിലാണ് സൈനബ് അന്‍സാരി എന്ന എഴുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് കനത്ത പ്രതിഷേധവും ഉയര്‍ന്നു. മുന്നാഴ്ചകള്‍ക്ക് ശേഷം പഞ്ചാബ് പ്രവിശ്യയിലെ കസൗറില്‍ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. മറ്റ് ആറ് കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയതായും കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.

എന്നാല്‍, ഇയാളെ പരസ്യമായി തുക്കലേറ്റണമെന്ന കുട്ടിയുടെ പിതാവിന്റെ ആവശ്യം നിരാകരിച്ച കോടതി ശിക്ഷ നടപ്പാക്കുന്നിടത്ത് പ്രവേശനം അനുവദിക്കുകയും ചെയ്തു. കൊല്ലപ്പെട്ട തന്റെ മകളെ തിരികെ ലഭിക്കില്ലങ്കിലും, കുറ്റവാളിക്ക് ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിവേഗത്തില്‍ നീതി ലഭ്യമാക്കിയ അധികൃതര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍