UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യസഭാ സീറ്റ് കൈമാറ്റത്തില്‍ നടന്നത് അട്ടിമറിയെന്ന് വിഎം സുധീരന്‍

സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും സുധീരന്‍ ആരോപിച്ചു.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയത് സംഭവത്തില്‍ ഡല്‍ഹിയില്‍ അട്ടിമറിനടന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. യുഡിഎഫ് സംവിധാനത്തിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് ത്യാഗം സഹിച്ചതെന്ന കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്റെ നിലപാടുതള്ളിയ അദ്ദേഹം കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും സുധീരന്‍ തള്ളി. സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും സുധീരന്‍ ആരോപിച്ചു.

മുന്നണി വിടുമ്പോള്‍ കെഎം മാണി ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയോ എന്ന് വ്യക്തമാക്കണം, യുഡിഎഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളില്‍ ഘടക കക്ഷികള്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍ കെപിസിസി എക്‌സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. ആര്‍എസ്പിക്ക് അഞ്ചു മിനിട്ട് കൊണ്ട് സീറ്റ് നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണ്. ആര്‍എസ്പിക്ക് ലോക്‌സഭാ സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയതും ചര്‍ച്ചക്ക് ശേഷമാണ്. ഇപ്പോള്‍ നടന്നത് കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ്. പുതിയ സാഹചര്യങ്ങള്‍ യുപിഎയില്‍ പാര്‍ലമെന്റിലെ വിലപ്പെട്ട ഒരു അംഗത്തെ നഷ്ടമാക്കി. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടിയല്ലിതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍