UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ബിനോയ് കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു, ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം’

ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകനായിരുന്നു ബിനോയ്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്കെതിരെ മുംബൈയിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ ഗുരുതര ആരോപണങ്ങൾ എന്ന് റിപ്പോർട്ട്. മലയാളിയാണെന്നും ദുബായിൽ കെട്ടിട നിർമാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞാണ് ദുബയിൽ ബാർ‌ ഡാന്‍സറായി ജോലിചെയ്തിരുന്ന താനുമായി പരിചയപ്പെട്ടത്. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബിഹാറിലെ ദരിദ്ര കുടുംബത്തിൽ നിന്നുള്ള താൻ 2007–ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് മുംബൈയിലെത്തുന്നത്. സഹോദരിയുടെ വീട്ടില്‍ താമസിച്ച് വരികെയാണ് ഡാൻസ് പഠിക്കുന്നതും 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബായിലെ ഡാൻസ് ബാറിൽ ജോലിക്കു കയറുന്നതും. ഇവിടെ വച്ചാണ് ബിനോയ് കോടിയേരിയുമായി പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു.

ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകനായിരുന്നു ബിനോയ്. പിന്നീട് മൊബൈൽ നമ്പർ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നൽകി. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. ബിനോയിയുടെ ദുബായിലെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. 2010 ജൂലൈ 22ന് ആൺകുട്ടിക്കു ജന്മം നൽകി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു പോരുകയായിരുന്നെന്നും യുവതി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്കെതിരെ ബലാത്സംഗക്കേസ്

2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റുകയായിരുന്നു. ഇക്കാലത്ത് ബിനോയ് ദുബായിൽ നിന്ന് പതിവായി മുംബൈയിൽ വന്നുപോയി. എല്ലാ മാസവും പണവും അയയ്ക്കുകയും വീടിന്റെ വാടകക്കരാർ കഴിയുമ്പോൾ പുതുക്കുകയോ പുതിയ വീട് എടുത്തു നൽകുകയോ ചെയ്തിരുന്നെന്നും യുവതി പറയുന്നു.

2015 മുതലാണ് ബിനോയ് പിൻമാറിത്തുടങ്ങുന്നത്. ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018ൽ ബിനോയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങുകയായിരുന്നു. ഫോൺ എടുക്കാതെയായി. 2019 വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ ബിനോയിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.

2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. സംഭവത്തിൽ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഈ മാസം 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുൻപ് ദുബായിൽ ഒരു ബാര്‍ ഡാൻസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ബിനോയ് പരിചയപ്പെടുന്നത്.

എന്നാൽ കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പ്രതിക്കയ്ക്കെതിരെ നടപടി എടുക്കുന്നതിനു മുൻപായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഓഷിവാര പോലീസ് പറയുന്നു.

 

പരാതിക്കാരിയെ അറിയാം, ആരോപണങ്ങള്‍ ഭീഷണിപ്പെടുത്താൻ: ബിനോയ് കോടിയേരി‌

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍