UPDATES

ട്രെന്‍ഡിങ്ങ്

പാഞ്ചാലിമേട്ടിലെ മൂന്ന് മരക്കുരിശുകൾ നീക്കി

ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ നോട്ടിസ്

ഇടുക്കി പാഞ്ചാലിമേട്ടിൽ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ നീക്കം ചെയ്തു. കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകളിൽ മുന്നെണ്ണമാണ് കളക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികൾ മാറ്റിയത്. എന്നാല്‍ നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. പാഞ്ചാലിമേട്ടിലെ റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളത്. എന്നാൽ വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുരിശുകൾ നീക്കാൻ നിര്‍ദേശം നൽകിയത്.

പള്ളി അധികൃതര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകള്‍ നാട്ടിയത്. ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയല്‍ കത്തോലിക്കാ പള്ളി അധികൃതര്‍ക്ക് റവന്യൂ വകുപ്പ് നല്‍കിയ നോട്ടിസ്

ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. റവന്യൂഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തു. എന്നാൽ അപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരിസ് ചർച്ച് ഭാരവാഹികളുടെ നിലപാട്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്.

അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റിയുടെ നിലപാട്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തു. മതസ്പർദ്ദ ഉണ്ടാക്കാനുള്ള ശ്രമമെന്ന് വ്യക്തമാക്കിയാണ് കേസ്. എന്നാൽ പാഞ്ചാലിയെയും കെ പി ശശികലയെ എത്തിച്ച് നിലയ്ക്കല്‍ മോഡല്‍ സമരത്തിന് നീക്കം.

പുറത്താക്കപ്പെട്ടത് ശില്‍പ്പങ്ങള്‍ മാത്രമല്ല, ഒരു കലാ വിദ്യാര്‍ത്ഥിയുടെ ജീവിതം കൂടിയാണ്; തെരുവില്‍ ‘ഡിഗ്രി ഷോ’ നടത്തി തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍