UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിഷയത്തിൽ മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

കുടിവെള്ളവും ശൗചാലയങ്ങളും അടക്കമുള്ള യാതൊരു സൗകര്യങ്ങളും പമ്പയിലും നിലയ്ക്കലിലും ഇല്ലെന്നാണ് പ്രതിപക്ഷ ആരോപണം.

ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യത്തെതുടര്‍ന്ന് മുന്നാം ദിവസവും നിയമ സഭയില്‍ പ്രതിഷേധം. തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കിയ സ്പീക്കര്‍ശൂന്യവേളയും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.സഭ നടപടികളിലേക്ക് കടന്നപ്പോള്‍ തന്നെ അടിയന്തിര പ്രമേയമെന്ന് ആവശ്യം ഉന്നയിച്ച് ബഹളം തുടങ്ങുകയായിരുന്നു. ഇതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളുമായിരുന്നു ഇന്നലെ പ്രധാന ചര്‍ച്ചാവിഷയമായതെങ്കില്‍ ഇന്ന് കുടിവെള്ളവും ശൗചാലയങ്ങളും അടക്കമുള്ള യാതൊരു സൗകര്യങ്ങളും പമ്പയിലും നിലയ്ക്കലിലും ഇല്ലെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതിനിടെചോദ്യോത്തരവേളയില്‍പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിസഭയില്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വായിക്കാതെ മന്ത്രിമാര്‍ മേശപ്പുറത്ത് വയക്കുകയായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാനില്ലെന്ന് മിക്ക പ്രതിപക്ഷ എംഎല്‍എമാരും അറിയച്ചതോടെ ആ മറുപടികളെല്ലാം സ്പീക്കര്‍ ഒഴിവാക്കുകയും ചെയ്തു.ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു സ്പീക്കറുടെ നടപടി.

സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്നും പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചു. സ്പീക്കറുമായി പ്രതിപക്ഷ എംഎല്‍എമാര്‍ വാഗ്വാദത്തിനും മുതിര്‍ന്നു. ഇതിനിടെ ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്‍ ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. തുടര്‍ന്നാണ് ചോദ്യോത്തര വേള റദ്ദാക്കി നിയമസഭ മറ്റു നടപടികളിലേക്കും പിന്നീട് ഇന്നത്തേക്ക് പിരിഞ്ഞതും.

ബിബിസി തിരഞ്ഞെടുത്ത ലോകത്തെ സ്വാധീന ശക്തിയുള്ള മലയാളി സ്ത്രീയെ നമ്മുടെ നിയമസഭ അപമാനിച്ചത് ഇങ്ങനെയാണ്

ശബരിമലയില്‍ ഗുസ്തി പിടിക്കാനുള്ളതോ ഈ നിയമസഭ സമ്മേളനം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍