ജയിൽ മാറ്റം സംബന്ധിച്ച അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.
ശബരിമല സംഘർഷങ്ങളുടെ പേരിൽ അറസ്റ്റിലായി വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ചിത്തിര ആട്ടവിഷേത്തിനായി ശബരി മല നട തുറന്ന സമയത്ത് ദർശനത്തിനെത്തിയ തൃശ്ശുർ സ്വദേശിന ലളിതയെ ആക്രമിച്ച കേസിലാണ് റാന്നി കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിൽ വധ ശ്രമം ഗൂഡാലോചനാ വകുപ്പുകളാണ് സുരേന്ദ്രനെതിരേ ചുമത്തിയിട്ടുള്ളത്.
അതേസമയം കേസിൽ സുരേന്ദ്രനെ ഒരുമണിക്കൂർചോദ്യം ചെയ്യുന്നതിനും കോടതി പോലീസിന് അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന് ബന്ധുക്കളുമായി സംസാരിക്കാമെന്നും കോടതി വ്യക്താക്കി. അതേസമയം ബിജെപി ജനറൽ സെക്രട്ടറിയുടെ ജയിൽ മാറ്റം സംബന്ധിച്ച അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. ജയിൽ സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.
ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?