പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇയാളെ റിമാൻഡ് ചെയ്തു.
പ്രായ പൂർത്തിയാവാത്ത ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ. ഫാദർ ജോർജ്ജിനെയാണ് അറസ്റ്റ് ചെയ്തതത്. ഇദ്ദേഹം ഡയറക്ടരായ സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് നടപടിയെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഫാ. ജോർജ്ജ് ഡയറക്ടരായ പെരുമ്പടത്തെ ബോയ്സ് ഹോമിൽ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ പേടിമൂലം കുട്ടികൾ ഇക്കാര്യം പുറത്ത് പറഞ്ഞരുന്നില്ല. സമാനമായ സംഭവം ഇന്നലെ രാത്രിയും ഉണ്ടായതോടെ ആറുകുട്ടികള്‍ അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. രക്ഷപ്പെട്ടോടിയ കുട്ടികള്‍ വഴിയിൽ നിന്നും ഒരാളുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
കണ്ണമാലിയിൽ നിന്നും കുടുംബാംഗങ്ങളെത്തുകയും നാട്ടുകാരുടെ സാന്നിധ്യത്തിൽ വൈദികനുമായി ചർച്ച നടത്തുകയും ശേഷം പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ജോർജ്ജിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
15 കുട്ടികൾ താമസിച്ചുവരുന്ന ബോയ്സ് ഹോമിൽ മാസങ്ങളായി ഇത്തരത്തിൽ പീഡനങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. നിലവിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ റിമാൻഡ് ചെയ്തിട്ടുള്ളത്.