കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര് ഗീസ്, , ഫാ.ജെയ്സ് കെ ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്.
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികരില്‍ രണ്ടു പേര് കൂടി കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസിന്റെയും, ഫാ.ജെയ്സ് കെ ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്.
ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആറിന് സുപ്രീംകോടതി തള്ളിയതിന് പിറകെയാണ് കീഴടങ്ങല്‍. ക്രൈംബ്രാഞ്ചിന്റെ കൊല്ലം ഓഫിസിലെത്തിയാണ് ഫാ.ജെയ്സ് കെ ജോര്‍ജ് അന്വേഷണ ഉദ്യോസ്ഥനായ ഡിവൈഎസ് പി ജോസി ചെറിയാനും സംഘത്തിനു മുന്നില്‍ കീടങ്ങയത്. അതേസമയം തിരുവല്ലയിലാണ് എബ്രഹാം വർഗീസ് കീഴടങ്ങിയത്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോണ്സണ് മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയിരുന്നു. വീട്ടമ്മ പിഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദര്‍ ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.