അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടപ്പിലാണ് എസ് ഫ് ഐക്ക് വന്‍വിജയം
എറണാകുളം മഹാരാജാസ് കോളജില്‍ നടന്ന വിദ്യാര്‍ത്ഥിയുനിയന്‍ തിരഞ്ഞെടപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം. കോളജിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കിയാണ് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ് ഐ ഇത്തവണ യുനിയന്‍ ഭരണം നില നിര്‍ത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് എസ് എഫ് ഐ നേതാവും കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം നടന്ന തിരഞ്ഞെടപ്പിലാണ് എസ് ഫ് ഐക്ക് വന്‍വിജയം സമ്മാനിച്ചതെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഫെറ്റേര്‍ണിറ്റി സഖ്യത്തിനുണ്ടായിരുന്ന സീറ്റടക്കം സ്വന്തമാക്കിയാണ് പാനല്‍ വിജയം കണ്ടത്.
നവാഗതരെ സ്വാഗതം ചെയ്യുന്നത് സംബന്ധിച്ച ചുവരെഴുത്തനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അഭിമന്യും എന്ന വിദ്യാർത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തുനിന്നും സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു മഹാരാജാസിലെ സജീവ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ ഒരാള്‍കൂടിയായിരുന്നു.