UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുക്കൂര്‍ വധക്കേസ്: സെഷന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ തങ്ങളെ അനുവദിക്കണമെന്ന് സിബിഐ ആവശ്യ  പ്രകാരമായിരുന്നു നടപടി.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തലശേരി സെഷന്‍സ് കോടതിയുടെ നടപടികള്‍ ഹൈക്കോടതിയുടെ സ്റ്റേ. കേസില്‍ പി. വിചാരണ നടപടികള്‍ എറണാകുളത്തേക്ക് മാറ്റാന്‍ സി.ബി.ഐ നല്‍കിയ അപേക്ഷയിലാണ് നടപടി. ജയരാജനടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ തങ്ങളെ അനുവദിക്കണമെന്ന് സിബിഐ ആവശ്യ  പ്രകാരമായിരുന്നു നടപടി. സിബിഐയുടെ പ്രത്യേക താല്‍പര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കി. കേസ് നോട്ടീസ് നല്‍കിയ ശേഷം വീണ്ടും പരിഗണിക്കും. ഹരജി തീര്‍പ്പാക്കുന്നതുവരെ തലശേരി സെഷന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെ 34 പേരുടെ പ്രതിപട്ടികയാണ് നേരത്തെ തലശേരി സെഷന്‍സ് കോടതിയില്‍ പോലിസ് സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.എന്നാല്‍ കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്തതോടെ ഇവര്‍ സ്വീകരിച്ച നിലപാട് എറണാകുളത്തെ സിബി ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് തുടര്‍ന്ന് സി ബി ഐ തലേശേരി സെഷന്‍സ് കോടതിയില്‍ കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി ഇത് മടക്കുകയായിരുന്നു.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാവില്ലെന്നുമായിരുന്നു സിബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ സി ബി ഐയുടെ ആവശ്യം അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് പി ജയരാജനും ടി വി രാജേഷും കോടതിയെ സമീപിക്കുയും ചെയ്തിരുന്നു എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

 

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍