UPDATES

ട്രെന്‍ഡിങ്ങ്

വനത്തിൽ നിന്നും 10 ലക്ഷം ആദിവാസികളെ പുറത്താക്കണമെന്ന് സുപ്രീം കോടതി; നിർദേശം കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതിരുന്നതോടെ

ജൂലൈ 27 ന് മുൻപ് ഉത്തരവ് നടപ്പാക്കണം

രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ വനങ്ങളിൽ കഴിയുന്ന ആദിവാസികളുൾപ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സംരക്ഷിത വനങ്ങളിൽ കുടിൽ കെട്ടിക്കഴിയുന്നവർ ഉൾപ്പെടെ പുറത്താക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇതു പ്രകാരം പത്തുലക്ഷത്തോളം വരുന്ന ആദിവാസികളാണ് തങ്ങളുടെ തനത് ആവാസ വ്യവസ്ഥയിൽ നിന്നും പുറത്താക്കുപ്പെടുകയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2006 ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹർജി‌കള്‍ പരിഗണിക്കവെയാണ് കോടതി നടപടി. ആദിവസികൾക്ക് ഉൾപ്പെടെയുള്ളവരടെ ആവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരുകള്‍‌ പരാജപ്പെട്ടതാണ് പത്തുലക്ഷത്തോളം വരുന്ന ആദിവാസികളെ ബലം പ്രയോഗിച്ചുൾ‌പ്പെടെ പുറത്താക്കണമെന്ന നിർദേശത്തിലേക്ക് കോടതിയെ എത്തിച്ചത്. നേരത്തെ ഫെബ്രൂവരി 13 കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകനെ നിയോഗിക്കുന്നതിൽ നിന്നു പോലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടിരുന്നു. കേസിൽ കേന്ദ്ര സര്‍ക്കാർ ഇടപെടുന്നില്ലെന്നതിന്റെ സൂചന കൂടിയായിരുന്നു ഈ നടപടി.  ‌യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ നേരത്തെ ബി.ജെ.പി പിന്തുണച്ചിരുന്നില്ല.

വനത്തിൽ ജീവിക്കുന്നവരെ ജൂലൈ 27 ന് മുൻപ് ഒഴിപ്പിക്കണമെന്നും സുപ്രീം കോടതി ജഡ്ജിമാരായ അരുൺമിശ്ര, നവീൻ സിൻഹ, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ പറയുന്നു. കേസ് അടുത്തത് പരിഗണയ്ക്കെത്തും മുന്‍പ് സംസ്ഥാന സർക്കാരുകൾ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജൂലൈ 27 നാണ് കേസ് വീണ്ടും പരിഗണനയ്ക്കെത്തുന്നത്. ഉത്തരവ് നടപ്പാക്കാത്ത പക്ഷം ഗുരുതരമായ ആക്ഷേപമായി കോടതി കണക്കാക്കുമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

വനാവകാശ നിയമം പരമ്പരാഗത പരമ്പരാഗത വനമേഖലകളിലുള്ളവരുടെ അവകാശവാദങ്ങളെല്ലാം ഹനിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. നിക്ഷിപ്ത വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് വനാവകാശ നിയമത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തണമെന്നതാണ‌് ആദിവാസികൾ ഉയർത്തുന്ന മുഖ്യആവശ്യം. ഇതു തള്ളിയതോടെ സംസ്ഥാന സർക്കാരുകൾ ഇത്തരക്കാരെ ബലം പ്രയോഗത്തിലൂടെ ഉൾപ്പെടെ പുറത്താക്കേണ്ടിവരും.  2006ൽ ഒന്നാം യുപിഎ സർക്കാറിന്റെ കാലത്താണ് വനാവകാശ നിയമം പാസാക്കുന്നത്. ആദിവാസികൾക്ക് വനവിഭവങ്ങളുടെ മേൽ അവകാശം ഉറപ്പാക്കുകയായിരുന്നു നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ സംരക്ഷണത്തിന്റെ ഭാഗമായി ഇവരുൾപ്പെടെ കുടിയിറക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉത്തരവ് പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍