വിഷയത്തിൽ പാലക്കാട് ജില്ലാ ജോയിന്റ് രജിസ്ട്രാർ അന്വേഷണം തുടങ്ങി.
പാലക്കാട് വനിതാ മതിലിന് വേണ്ടി പെൻഷൻകാരിൽ നിന്ന് പണം പിരിച്ചെന്ന ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെൻഷൻകാരിൽ നിന്ന് പണം പിരിക്കുന്നത് അനുവദിക്കാനാവില്ല. സംഭവത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണുരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളില്‍ നിന്നും നിർബന്ധിച്ച് പണം പിരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, വനിതാ മതിലിൽ പങ്കെടുക്കുമെന്ന ബി ഡി ജെ എസ് നിലപാട് സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വനിതാ മതിലിനു വേണ്ടി ക്ഷേമ പെൻഷൻകാരിൽ നിന്നു പണം പിരിക്കുന്നതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയതോടെ വിഷയത്തിൽ പാലക്കാട് ജില്ലാ ജോയിന്റ് റജിസ്ട്രാർ അന്വേഷണം തുടങ്ങി. സിപിഎം നിർദേശം അനുസരിച്ചു പണം പിരിച്ചെന്നാണ് സഹകരണ ബാങ്കുകളിലെ പെൻഷൻ ഏജന്റുമാർക്കെതിയ ആരോപണം.
ആരോപണം അന്വേഷിക്കാൻ പാലക്കാട് അസിസ്റ്റന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജോയന്റ് ജില്ലാ രജിസ്ട്രാർ കെ ബാബു പ്രതികരിച്ചു.