UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ വെട്ടിനുറുക്കി ചെന്നൈയിലെ കുപ്പത്തൊട്ടികളിൽ നിക്ഷേപിച്ചു; തമിഴ് സംവിധായകന്റെ കൊടും ക്രൂരത

ജനുവരി 21-നാണ് കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികൾ പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തുന്നത്.

അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ വെട്ടി നുറുക്കി ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുക. സിനിമയിലല്ല, തമിഴ് സിനിമാ സംവിധായകൻ ജീവിതത്തിൽ നടപ്പാക്കിയതാണ് സിനിമയെ വെല്ലുന്ന കൊലപാതകം. 2015-ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ എസ് ആര്‍. ബാലകൃഷ്ണനാണ് ക്രൂരതയ്ക്ക പിന്നിൽ. സംഭവത്തിൽ ആര്‍. ബാലകൃഷ്ണനാണനെ പോലീസ് അറസ്റ്റുചെയതു. ചെന്നൈ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന ഇയാൾ പിരിഞ്ഞ് താമസിക്കുന്ന ഭാര്യ സന്ധ്യ (35) നെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ജനുവരി 21-നാണ് കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികൾ പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സന്ധ്യയുടെ കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. മകളെ കാണാനില്ലെന്ന് കാട്ടി സന്ധ്യയുടെ അമ്മ തൂത്തുക്കുടി പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളവും വഴിത്തിരിവായി. കൈയില്‍ ശിവപാര്‍വതി രൂപം പച്ചകുത്തിയിട്ടുണ്ടെന്നായിരുന്നു അടയാളം. എന്നാൽ യുവതിയുടെ തല ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.

ജനുവരി 19-ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പൊങ്കല്‍ അവധിക്കാലത്താണ് ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലേക്ക് സന്ധ്യ എത്തുന്നത്. എന്നാൽ ‌സന്ധ്യയെ ബാലകൃഷ്ണന്‍ വകവരുത്തുകയും, തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എംജിആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. പരാതിയിൽ പറഞ്ഞ അടയാളപ്രകാരം മൃതദേഹം ഭാഗങ്ങൾ തിരിച്ചറിഞ്ഞ പോലീസ് ബാലകൃഷ്ണനെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. സന്ധ്യയ്ക്ക് അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിനും കൊലപാതകത്തിനും കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് ശരീരഭാഗങ്ങൾക്കായി അഡയാര്‍ നദീതീരത്തു നടത്തിയ തിരച്ചിലിൽ സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു. എന്നാൽ തല അടക്കമുള്ള ബാക്കി ഭാഗങ്ങള്‍ ഇപ്പോഴും കണ്ടെടുത്തിട്ടില്ല.

സഹസംവിധായകനായിരിക്കെയാണ് തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയും ജുനിയർ ആർട്ടിസ്റ്റുമായിരുന്ന സന്ധ്യയും തമ്മിൽ പരിചയപ്പെട്ടുന്നത്. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും
17 വര്‍ഷം മുമ്പ് വിവാഹം കഴിക്കുകയുമായികുന്നു. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍