UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹയർസെക്കൻഡറി പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർത്ഥികൾക്കായി പരീക്ഷ എഴുതിയത് അധ്യാപകൻ

മുക്കം നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർഥികളുടെ ഇംഗ്ളീഷ് പേപ്പർ പൂർണമായും 32 വിദ്യാർഥികളുടെ കംപ്യൂട്ടർ സയൻസ് ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.

മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പിലെ അധ്യാപകന് തോന്നിയ സംശയം വെളിപ്പെടുത്തിയത് ആൾമാറാട്ടം. ഇംഗ്ലീഷ് ഉത്തരപ്പേപ്പർ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തിൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതിയതായി കണ്ടെത്തുകയായിരുന്നു. മാർച്ചിൽ നടന്ന പരീക്ഷയിൽ കോഴിക്കോട് മുക്കം നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർഥികളുടെ ഇംഗ്ളീഷ് പേപ്പർ പൂർണമായും 32 വിദ്യാർഥികളുടെ കംപ്യൂട്ടർ സയൻസ് ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.

സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് ക്രമക്കേട് നടത്തിയതെന്നാണ് റിപ്പോർട്ട്. ഇയാൾ കുട്ടികൾക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെ സസ്പെൻഡ് ചെയ്തു. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ പി.കെ. ജയശ്രീയുടെ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നു.

മൂല്യനിർണയ ക്യാമ്പിൽ രണ്ട് കുട്ടികളുടെ കൈയക്ഷരത്തിൽ അധ്യാപകന് സംശയം തോന്നിയതോടെയാണ് അന്വേഷണത്തിലേക്ക്‌ നയിച്ചത്. ഉത്തരങ്ങളുടെ രീതിയിൽ ഉയർന്ന യോഗ്യതയുള്ള ആരോ പരീക്ഷയെഴുതിയതായി സംശയം ഉയർന്നതോടെ കൂടുതൽ പരിശോധനയ്ക്കായി അവ പരീക്ഷാബോർഡിലേക്ക് അയക്കുകയും, ഈ കുട്ടികളുടെ മറ്റ് വിഷങ്ങളിലെ പരീക്ഷാ പേപ്പറുകള്‍ എത്തിച്ച് കൈയക്ഷരം പരിശോധിച്ച് ഇതുമായി ഒത്തുചേരുന്നില്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന്, പ്രിൻസിപ്പലടക്കമുള്ള അധ്യാപകരെയും കുട്ടികളെയും പരീക്ഷാബോർഡ് സെക്രട്ടറി വിളിച്ചുവരുത്തിതോടെയായിരുന്നു ക്രമക്കേടേ പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ പരിക്ഷാപേപ്പർ എഴുതിയത് നിഷാദ് വി. മുഹമ്മദാണെന്ന് കുറ്റസമ്മതവും നടത്തുകയായിരുന്നു. കംപ്യൂട്ടർ സയൻസ് പേപ്പറിൽ കുട്ടികളെഴുതിയ തെറ്റായ ഉത്തരം തിരുത്തി ശരിയുത്തരം എഴുതിച്ചേർത്തതായും നിഷാദ് സമ്മതിച്ചു. എന്നാൽ നിരപരാധികളായതിനാൽ കുട്ടികളെ തെളിവെടുപ്പിന് ഹാജരാക്കുന്നില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അതിനിടെ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. കുട്ടികളെ അധ്യാപകർ സഹായിച്ചതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമാണോ എന്ന് പരിശോധിക്കാനാണ് പോലീസ് അന്വേഷണം. സംഭവത്തിൽ പ്രിൻസിപ്പലിന്റെ ഒത്താശ വ്യക്തമാണെന്നും വ്യാപകമായ ക്രമക്കേടുകൾ നടന്നതായി സംശയിക്കുന്നതായും ഹയർ സെക്കൻഡറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരിൽ കർശനനടപടിയെടുക്കുമെന്ന് ഹയർസെക്കൻഡറി, പരീക്ഷാബോർഡ് സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദനും അറിയിച്ചു.

 

Also Read-  കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍