UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തുഷാറിനെ പോലെയാണോ അവിടെ ജയിലില്‍ കിടക്കുന്ന ആളുകൾ, മുഖ്യമന്ത്രി ചെയ്തത് മഹനീയമായ കാര്യം’: ഇപി ജയരാജന്‍

എല്ലാ മനുഷ്യരുടേയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം

തുഷാര്‍ വെള്ളപ്പാള്ളിയുടെ മോചനത്തിന് ഇടപെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. ഗള്‍ഫില്‍ അറസ്റ്റിലായവരില്‍ എല്ലാവരേയും പോലെയല്ല തുഷാര്‍. അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്ന് പ്രതികരിച്ച ഇ പി എല്ലാ മനുഷ്യരുടേയും നീതിയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

തുഷാറിനെ പോലെയല്ല ഗള്‍ഫിലെ ജയിലുകളില്‍ കിടക്കുന്ന മറ്റുള്ളവർ. തുഷാറിന്റെ അറസ്റ്റും സംഭവങ്ങളും അസ്വാഭാവികത അനുഭവിക്കുന്നത്. അദ്ദേഹം അവിടെ പോകുമ്പോള്‍ ചതിക്കുഴിയില്‍ വീഴുകയാണുണ്ടായത്. എന്നാൽ ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിന്റെ മുഖ്യമന്ത്രി നിര്‍വഹിച്ചിട്ടുള്ളത്. അതിനെ പ്രശംസിക്കുകയാണ് മാധ്യമങ്ങൾ ഉൾപ്പെടെ ചെയ്യേണ്ടതെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടിൽ അജ്മാന്‍ പോലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി അടുത്ത ദിവസം ദുബായ് സന്ദർശിക്കാനിരിക്കെയായിരുന്നു എൻഡിഎ കൺവീനർ കൂടിയായ തുഷാർ ജയിലിലായത്. ഇതോടെ വലിയ നീക്കങ്ങളായിരുന്നു അദ്ദേഹത്തെ മോചിപ്പിക്കാൻ അരങ്ങേറിയത്. സമയബന്ധിതമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി ജാമ്യത്തുക കെട്ടിവെച്ചതോടെ തുഷാര്‍ വ്യാഴാഴ്ച ജയില്‍ മോചിതനായിരുന്നു.

ഇതിനിടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമത്തിന്റെ പരിധിയില്‍നിന്ന് എല്ലാ സഹായവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചത്. ഇക്കാര്യത്തില്‍ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. കത്ത് രാഷ്ട്രീയ വിവാദത്തിനും വഴിവയ്ക്കുകയായിരുന്നു.

നിരവധി മലയാളികള്‍ ഗള്‍ഫില്‍ വിവിധ കേസുകളില്‍പ്പെട്ട് കുടുങ്ങികിടക്കുന്നുണ്ടെന്നും അവരുടെ മോചനത്തിന് ഇടപെടാതെ മുഖ്യമന്ത്രി തുഷാറിന് വേണ്ടി രംഗത്തെതിയത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് പിന്തുണയായി ഇ.പി.ജയരാജന്‍ രംഗത്തെത്തിയത്.

Also Read- ‘ഇവരൊക്കെ ഏത് വലിയ വലയും പൊട്ടിക്കുന്ന വലിയ മീനുകളാണ്, അതിന് പിന്തുണയും ലഭിക്കും’, തുഷാറിനെതിരായ പരാതിക്കാരൻ നാസിൽ പറയുന്നു

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍