സൈനികർ തങ്ങളുടെ സഹപ്രവർത്തകർക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കായിരുന്നു ക്യാമ്പ് സാക്ഷിയായത്
കശ്മീരിലെ പുൽവാമയിലെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്. ആഭ്യന്തരമന്ത്രിയും ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംങും ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചു. ‘വീർ ജവാൻ അമർ രഹേ’ മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചടങ്ങ്.
അതിനിടെ രാജ്‍നാഥ് സിംങ്ങും ജമ്മുകശ്മീർ ഡിജിപി ദിൽബഗ് സിങും സിആർപിഎഫ് ക്യാമ്പിലെ മറ്റ് സൈനികർക്കൊപ്പം ആക്രമണത്തിൽ മരിച്ച സൈനികരുടെ ശവമഞ്ചം ചുമക്കാൻ ഒപ്പം ചേർന്നതും ശ്രദ്ധേയമായി. പുഷ്പചക്രം സമർപ്പിക്കുന്ന ചടങ്ങിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ പുറത്തേക്കെടുത്തപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയും ജമ്മു കശ്മീർ പൊലീസ് മേധാവിയും ശവമഞ്ചം ചുമക്കാൻ തയ്യാറായത്. സൈനികർ തങ്ങളുടെ സഹപ്രവർത്തകർക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചപ്പോൾ വൈകാരിക നിമിഷങ്ങൾക്കായിരുന്നു ക്യാമ്പ് സാക്ഷിയായത്.
#WATCH: Home Minister Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier in Budgam. #PulwamaAttack pic.twitter.com/CN4pfBsoVr
— ANI (@ANI) February 15, 2019
Budgam: Union Ministers Rajnath Singh and J&K DGP Dilbagh Singh lend a shoulder to mortal remains of a CRPF soldier. #PulwamaAttack pic.twitter.com/hF5CmYb1yR
— ANI (@ANI) February 15, 2019