UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് യോഗിയോടും മോദിയോടും പരാതി പറഞ്ഞ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ല

ബിജെപി എംപിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്ര മന്ത്രിയായ ബിജെപി എംപി സ്വാമി ചിന്മയാനന്ദ് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി വീഡിയോ പുറത്തുവിട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച മുതല്‍ കാണാനില്ല. ബിജെപി എംപിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കി. ഷാജഹാന്‍പൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിജ്യാര്‍ത്ഥിനിയെയാണ് കാണാതായിരിക്കുന്നത്.

ആരുടേയും പേരെടുത്ത് യുവതി വീഡിയോയില്‍ പറയുന്നില്ലെങ്കിലും കോളേജ് മാനേജ്‌മെന്റിന്റെ ഭാഗമായവര്‍ക്കെതിരെയാണ് എന്നത് വ്യക്തം. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ചിന്മയാന്ദ് ആണ്. അതേസമയം യുവതിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പ്രധാനമന്ത്രി നകേന്ദ്ര മോദിയോടും ചിന്മയാനന്ദിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥിനി. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സന്ത് സമാജിന്റെ ഒരു വലിയ നേതാവ് നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സഹായിക്കണം എന്ന് യോഗിജിയോടും മോദിജിയോടും അപേക്ഷിക്കുകയാണ് – ചിന്മയാനന്ദിന്റെ പേരെടുത്ത് പറയാതെ വീഡിയോയില്‍ യുവതി പറയുന്നു.
നേരത്തെ ചിന്മയാനന്ദിന്റെ ഷാജഹാന്‍പൂര്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന സ്ത്രീ 2011ല്‍ ബലാത്സംഗത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ നിന്ന് പിന്മാറാനുള്ള യുപി സര്‍്ക്കാരിന്റെ അപേക്ഷ കോടതി അംഗീകരിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍