UPDATES

വീഡിയോ

ട്രംപ് കിമ്മിനെ കാണിച്ച വീഡിയോ ട്രെയിലറില്‍ എന്തായിരുന്നു?

ആണവനിരായുധീകരണം നടപ്പാക്കി ദീര്‍ഘകാലമായി ഉത്തരകൊറിയ തുടരുന്ന ഒറ്റപ്പെടല്‍ തകര്‍ത്തെറിഞ്ഞു ലോകത്തോടൊപ്പം ചേരാന്‍ കിം ജോങ് ഉന്നിനെ പ്രചോദിപ്പിക്കുകയാണ് വീഡിയോയുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൌസ്

ലോകം കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന യുഎസ് ഉത്തര കൊറിയ സിംഗപ്പൂര്‍ കൂടിക്കാഴ്ചയ്ക്കിടെ ഡോണള്‍ഡ് ട്രംപ് കിം ജോങ് ഉന്നിന് തന്റെ ഐ പാഡില്‍ ഒരു വീഡിയോ കാണിച്ചു. ചരിത്രം കുറിക്കുന്ന രണ്ട് നേതാക്കളായി കിം ജോങ് ഉന്നിനെയും ട്രംപിനെയും വാഴ്ത്തുന്ന നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ട്രെയിലറായിരുന്നു അത്. ഇരുവരുടെയും കൂടിക്കാഴ്ച ലോകത്ത് ഉണ്ടാക്കാനിടയുള്ള മാറ്റങ്ങള്‍ അടക്കം സുചിപ്പിക്കുന്ന ട്രെയിലര്‍ ട്രംപിനൊപ്പം കിമ്മിനെയും ലോക നേതാക്കളുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു.

വേഗതയില്‍ മാറിയുന്ന ദൃശ്യങ്ങളും, മികച്ച വിവരണവും, പശ്ചാത്തല സംഗീതവും അടങ്ങുന്ന വീഡിയോയില്‍ രണ്ട് നായകന്‍മാര്‍ എന്ന രീതിയിലാണ് ഇരുവരെയും പറഞ്ഞുവയ്ക്കുന്നത്. കിമ്മിന് സ്വകാര്യമായി കാണിച്ച വീഡിയോ പിന്നീട് മാധ്യമങ്ങള്‍ക്കായി വലിയ സ്‌ക്രീനിലും പ്രദര്‍ശിപ്പിച്ചു. 

അവസരങ്ങളുടെ പുതിയ കഥ എന്ന പേരില്‍ ഡെസ്റ്റിനി പിക്‌ചേഴ്‌സാണ് ട്രെയിലര്‍ തയ്യാറാക്കിയത്. ‘ഒരു പുതിയ കഥ, ഒരു പുതിയ തുടക്കം, ഒരേ സമാധാനം, രണ്ട് നേതാക്കള്‍, ഒരു വിധി’ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്.

ആണവനിരായുധീകരണം നടപ്പാക്കി ദീര്‍ഘകാലമായി ഉത്തരകൊറിയ തുടരുന്ന ഒറ്റപ്പെടല്‍ തകര്‍ത്തെറിഞ്ഞു ലോകത്തോടൊപ്പം ചേരാന്‍ കിം ജോങ് ഉന്നിനെ പ്രചോദിപ്പിക്കുകയാണ് വീഡിയോയുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൌസ് വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍