UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്പലവയൽ സദാചാര പോലീസിങ്ങ്: പ്രതി സജീവാനന്ദൻ ഒളിവിൽ, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നെന്ന് പോലീസ്

സംഭവ ദിവസം ദമ്പതികൾ അമ്പല വയലിലെ ലോഡ്ജിൽ താമസിച്ചപ്പോൾ നൽകിയത് പാലക്കാട്ടെ അഡ്രസ്സാണെന്നാണ് വിവരം

വയനാട് അമ്പലവയലിൽ തമിഴ് ദമ്പതികൾക്ക് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ്. ഇവരെ മർദ്ദിച്ച പ്രദേശവാസിയായ ലോറി ഡ്രൈവർ സജീവാനന്ദൻ  ഒളിവിലാണ്. ഇയാൾക്കായുള്ള തിരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം പുരോഗമിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്തയായത്. ചൊവ്വാഴ്ച രാവിലെ നാട്ടുകാരിലൊരാൾ പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ സജീവാനന്ദനും മർദനമേറ്റ ദമ്പതികളും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇരുവർക്കും പരാതിയില്ലെന്ന് വ്യക്തമാക്കിതിനാലാണ് കേസ് എടുക്കാതിരുന്നതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

അതേസമയം, മർദ്ദനമേറ്റവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം ദമ്പതികൾ അമ്പല വയലിലെ ലോഡ്ജിൽ താമസിച്ചപ്പോൾ നൽകിയത് പാലക്കാട്ടെ അഡ്രസ്സാണെന്നാണ് വിവരം. ഇവർ മദ്യപിച്ച അവസ്ഥയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. എന്നാൽ നിരവധി
നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു മർദ്ദനം പക്ഷേ ആരും ഇടപെട്ട് തടയാൻ‌ തയ്യാറായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. മർദനത്തിലേക്ക് നയിച്ചതിന്റെ കാരണമെന്താണെന്നും വ്യക്തമല്ല.

അതിനിടെ, വിവാദമായതോടെ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടു. ആരോപണ വിധേയനായ വ്യക്തിക്കെതിരെ ഉടൻ നടപടി എടുക്കണമെന്ന്‌ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ വ്യക്തമാക്കി. വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അതേസമയം, ദമ്പതികലെ ആക്രമിച്ച വ്യക്തി സജീവ കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം ഉയർന്നിരുന്നു. സജീവാനന്ദ് കോൺഗ്രസ് പ്രചാരണ പരിപാടിയിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയില്‍ പ്രചരിരുന്നു. എന്നാൽ ഇക്കാര്യം വയനാട് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ നിഷേധിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അമ്പലവയല്‍ ടൗണിൽ വച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നാട്ടുകാരനായ ടിപ്പര്‍ ഡ്രൈവര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവസ്ഥലത്തെു കൂടിനിന്നവരിലാരോ എടുത്ത ദൃശ്യങ്ങള്‍ ഇന്നു പുലര്‍ച്ചെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പുരുഷനെ ചവിട്ടിവീഴ്ത്തിയ പ്രതി സ്ത്രീയെ പലതവണ കവിളത്തടിക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. ഇവൻ നിന്റെ ആരാണ് എന്ന് ചോദിച്ചായിരുന്നു സ്ത്രീയെയും യുവാവിനെയും നടുറോഡില്‍ ആൾക്കുട്ടത്തിന് മുന്നിൽ വച്ച് യുവാവ് ആക്രമിക്കുന്നത്. തന്റെ ഭർത്താവാണെന്ന് യുവതി പറയുന്നതിന്റെയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് അവശനായി റോഡിൽ ഇരിക്കുന്നതും കാണാം. വാക്കുതർക്കത്തിൽ ആരംഭിച്ച സംഭവം പിന്നീട് മർദനത്തിലേക്ക് വഴിമാറുകയായിരുന്നെന്നാണ് വിവരം.

അമ്പലവയലിൽ നടുറോഡിൽ തമിഴ് ദമ്പതികളെ മർദ്ദിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെന്ന് ആരോപണം, നാട്ടുകാരുടെ പരാതിയിൽ കേസെടുക്കുമെന്ന് പോലീസ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍