UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഡില്‍ തര്‍ക്കം: ഡിവൈ.എസ്.പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു

വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ് പി യുവാവിനെ പിടിച്ചുതള്ളുയും റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരെ വന്ന കാര്‍ ഇടിക്കുകയുമായിരുന്നെന്നുമാണ് വിവരം.

വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് കാറിടിച്ച് മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) മരിത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സനലും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ബി ഹരികുമാറും തമ്മില്‍ തര്‍ക്കം ഉണ്ടായത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഒളിവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമുകിന്‍കോടിലെ ഒരു വീട്ടില്‍ എത്തിയതായിരുന്നു ഡിവൈഎസ്പി. ഇതിന് സമീപത്തായി പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കാറിന് കടന്നു പോവാനാവാത്ത നിലയില്‍ മറ്റൊരു കാര്‍ പാര്‍ക്കുചെയ്തിരുന്നു. ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. സ്വകാര്യവാഹനത്തില്‍ യൂണിഫോമിലല്ലാതെ വന്ന ഉദ്യോഗസ്ഥനെ സനലിനു തിരിച്ചറിയാനും കളിഞ്ഞില്ല. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി സനലിനെ പിടിച്ചുതള്ളുയും റോഡിലേക്കു വീണ ഇയാളുടെ പുറത്ത് എതിരെ വന്ന കാര്‍ ഇടിക്കുകയുമായിരുന്നെന്നുമാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവത്തെ തുടര്‍ന്ന തടിച്ചുകൂടിയ നാട്ടുകാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഡിവൈ.എസ്.പി.യെ പരിസരവാസിയായ സുഹൃത്ത് സംഭവസ്ഥലത്തുനിന്നു രക്ഷപ്പെടുത്തി. ഡിവൈഎസ്പിയുടെ കാറും അവിടെനിന്നു മാറ്റി. എന്നാല്‍ സംഭവത്തെുറിച്ച് പ്രതിരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇലക്ട്രീഷ്യനാണ് മരിച്ച സനല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍