UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഴ് വയസ്സുകാരന്‍ സ്‌കൂള്‍ ബാത്ത്‌റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍: കൊലപാതകമെന്ന് പിതാവ്

രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയുടെ സമീപത്തു നിന്നും കത്തിയും കണ്ടെത്തി

ഏഴ് വയസ്സുകാരനെ സ്‌കൂള്‍ ബാത്ത്റൂമില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ ഗുഡ്ഗാവിലെ റിയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ഇവിടുത്തെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രധുമാന്‍ ടാക്കൂര്‍ ആണ് മരിച്ചത്. രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയുടെ സമീപത്തു നിന്നും കത്തിയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കുട്ടി കൊല്ലപ്പെട്ടതാണെന്നും സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും കുട്ടിയുടെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂള്‍ അധികൃതരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ ആര്‍ട്ടെമിസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ കഴുത്തില്‍ രണ്ട് മുറിവുകളാണ് ഉള്ളതെന്ന് പിതാവിന്റെ സുഹൃത്തുക്കളിലൊരാള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. രാവിലെ 7.55ന് താന്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരുന്നെന്ന് പിതാവ് താക്കൂര്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ കുട്ടി ചോരയില്‍ കുളിച്ചു കിടക്കുന്നുവെന്നാണ് അറിയിച്ചത്. എന്നാല്‍ താന്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ച കാര്യമാണ് അറിഞ്ഞത്.

സ്‌കൂള്‍ പരിസരത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അജ്ഞാത വ്യക്തിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍