UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭയ കേസില്‍ വിചാരണക്കിടെ കൂറ് മാറ്റം; അസ്വഭാവികമായി ഒന്നും കണ്ടിട്ടില്ലെന്ന് സിസ്റ്റര്‍ അനുപമ

ശിരോവസ്ത്രവും ചെരിപ്പും കിണറിനരികില്‍ കണ്ടെന്നായിരുന്നു ആദ്യ സിസ്റ്റര്‍ അനുപമ മൊഴി നല്‍കിയിരുന്നത്.

അഭയക്കേസ് വിചാരണക്കിടയില്‍ സാക്ഷി കൂറ് മാറി. സിസ്റ്റര്‍ അഭയയുടെ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറ് മാറിയത്. ശിരോവസ്ത്രവും ചെരിപ്പും കിണറിനരികില്‍ കണ്ടെന്നായിരുന്നു ആദ്യ സിസ്റ്റര്‍ അനുപമ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഈ മൊഴിയാണ് ഇന്ന് മാറ്റി പറഞ്ഞത്. അസ്വഭാവികമായി എന്നും കണ്ടില്ലെന്നാണ് ഇപ്പോള്‍ സിസ്റ്റര്‍ അനുപമ കോടതിയില്‍ പറഞ്ഞത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. കേസിന്റെ ആദ്യ വിചാരണ ദിനത്തില്‍ തന്നെ സാക്ഷി കൂറുമാറുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. കേസില്‍ ഏറെ നിര്‍ണായകമായ മൊഴി നല്‍കിയിരുന്ന സാക്ഷിയായിരുന്നു സിസ്റ്റര്‍ അനുപമ. സംഭവ ദിവസം രാവിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടുവെന്നാണ് അനുപമ സിബിഐ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇക്കാര്യം പ്രതികള്‍ക്കെതിരായ കുറ്റപത്രത്തിലും ഉള്‍ക്കൊള്ളിച്ചിരുന്നു.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷത്തിനിപ്പുറം മൊഴി മാറ്റിപ്പറഞ്ഞിരിക്കുകയാണ് അനുപമ. അതിനാല്‍ സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിച്ചു. കേസില്‍ സിബിഐയ്ക്ക് തിരിച്ചടിയുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കാനുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അനുപമയെ മാത്രമാണ് വിസ്തരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍