UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്ലാം ‘ആലുവ ജയിലിലെ വിഐപി’ പറയട്ടെയെന്ന് പള്‍സര്‍ സുനി; കൂടുതല്‍ പ്രതികളുണ്ടെന്ന് സൂചന

കഥ പകുതിയേ ആയുള്ളൂവെന്നും പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ ദുരൂഹത ഉണര്‍ത്തുന്ന പ്രതികരണവുമായി പള്‍സര്‍ സുനി വീണ്ടും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും ഫോണ്‍ കൈമാറിയോയെന്നും ആലുവ ജയിലിലെ വിഐപി പറയട്ടെയെന്നാണ് സുനി മാധ്യമങ്ങളോട് പ്രതികരിച്ചത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

നേരത്തെ കോടതിയില്‍ കൊണ്ടുവന്നപ്പോഴും ദുരൂഹത ഉണര്‍ത്തുന്ന പ്രതികരണമാണ് ഇയാളുടെ ഭാഗത്തുനിന്നുണ്ടായത്. ‘കഥ പകുതിയേ ആയുള്ളൂ’വെന്നായിരുന്നു ഇയാള്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ പോലീസുകാര്‍ ഇയാളെ കോടതിക്കുള്ളിലേക്ക് കൊണ്ടുപോയി. ഇയാള്‍ കോടതിയില്‍ നിന്നിറങ്ങുന്നത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ അതിന്റെ തുടര്‍ച്ചയായി ഫോണ്‍ കൈമാറിയോ? കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് എല്ലാം ആലുവ ജയിലില്‍ കഴിയുന്ന ‘വിഐപി’ പറയുമെന്ന് സുനി ദിലീപിന്റെ പേര് പരാമര്‍ശിക്കാതെ പറഞ്ഞത്. കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്നാണ് സുനിയുടെ അഭിഭാഷകന്‍ ബി എ ആളൂരും പ്രതികരിച്ചത്.

സുനിയുടെ റിമാന്‍ഡ് കോടതി അടുത്തമാസം ഒന്നുവരെ നീട്ടിയിരിക്കുകയാണ്. ഇയാളുടെ ജാമ്യാപേക്ഷയില്‍ ഈമാസം 20ന് വാദം കേള്‍ക്കും. സുനിയ്ക്ക് കോടതിയോട് മാത്രമായി ചിലത് പറയാനുണ്ടെന്നും അതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍