UPDATES

കേരളം

‘അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം’: അശ്വതി തിരുനാള്‍

ശബരിമലയില്‍ അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിഭായി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും പ്രതികരിക്കുകയായിരുന്നു അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രിം കോടതിയുടെ വിധി അത്യന്തം ഉത്കണ്ഠാജനകമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായ്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഒരംഗം ആദ്യമായിട്ടാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും ഇതോടെ തകര്‍ക്കപ്പെടുമെന്നും അശ്വതി തിരുനാള്‍ പറയുന്നു.

ശബരിമലയില്‍ അമ്മ മഹാറാണി മൂലം തിരുനാള്‍ സേതു പാര്‍വ്വതിഭായി ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പ്രചാരണങ്ങളോടും ഗൗരി ലക്ഷ്മി ബായ് പ്രതികരിച്ചു. തന്റെ മുത്തശ്ശിയായ അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷമാണ്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതായി ഇതുവരെ അറിവില്ലെന്നും അശ്വതി തിരുനാള്‍, മനോരമ ന്യൂസിനോടാണ് പ്രതികരിച്ചത്. 1940-ല്‍ 50വയസ്സില്‍ താഴെയുള്ള അമ്മ മഹാറാണി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്നായിരുന്നു ആരോപണം.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പ്രതിഷേധങ്ങളും മുറുകുന്നതിനിടെ പുനപരിശോധന ഹര്‍ജിയില്‍ തങ്ങളുടെ അന്തിമ നിലപാട് ഇന്ന് ചേരുന്ന യോഗത്തിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിക്കും. റിവ്യു ഹര്‍ജി നല്‍കുന്നതിനെ പറ്റി ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പിന്നീട് നിലപാട് മാറ്റുകയും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് എന്നും റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പദ്മകുമാര്‍ നിലപാട് മാറ്റിയത്. സര്‍്ക്കാരിനോട് ആലോചിക്കാതെ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജിയുടെ കാര്യം പറഞ്ഞതിലുള്ള വിമര്‍ശനം മുഖ്യമന്ത്രി യോഗത്തില്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതായാലും റിവ്യു ഹര്‍ജിയുടെ കാര്യം ദേവസ്വം ബോര്‍ഡ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

ബിജെപിക്ക് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം ആദ്യം പറഞ്ഞെങ്കിലും പിന്നീട് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞിരുന്നു. റിവ്യു ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന്റെ അന്തിമ തീരുമാനമറിഞ്ഞ ശേഷം കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയേക്കും. അതേസമയം സുപ്രീം കോടതി വിധി സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ശ്രമവും പ്രചാരണങ്ങളും ബിജെപിയും കോണ്‍ഗ്രസും ശക്തമാക്കുന്നത്, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് ആശങ്കയുണ്ടാക്കുന്നുണ്ട്. വിധി നടപ്പാക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എങ്കിലും ചെങ്ങന്നൂരിലടക്കം പാര്‍ട്ടിയെ വലിയ തോതില്‍ പിന്തുണച്ച ഭൂരിപക്ഷ സമുദായ വോട്ട് ഈ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം മൂലം ചോരുമോ എന്നാണ് സിപിഎമ്മിന്റെ ആശങ്ക.

ശബരിമല ശാസ്താവിനെ അയ്യപ്പനാക്കിയതിലെ അട്ടിമറികള്‍ക്ക് പിന്നില്‍

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍