UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സനലിന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതം; പ്രതി ഡിവൈഎസ്പി ബി. ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

പരിക്കേറ്റ സനലുമായി പോലീസ് പോയത് അശുപത്രിയിലേക്കല്ല സ്‌റ്റേഷനിലേക്കാണെന്നുള്ളന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു.

ഡിവൈഎസ്പി ബി. ഹരികുമാര്‍ തള്ളിയിട്ട് കൊലപെടുത്തിയ സനല്‍ കുമാറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടു. തലയ്‌ക്കേറ്റ ക്ഷതമാണ് സനലിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ഡിവൈഎസ്പി ബി.ഹരികുമാര്‍ സനലിനെ തള്ളിയപ്പോള്‍ വാഹനമിടിച്ച് സനലിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.

വാഹനം ഇടിച്ച ആഘാതത്തില്‍ തെറിച്ചുവീണ സനല്‍ വീണ്ടും റോഡില്‍ തലയടിച്ച് വീണ് രക്തസ്രാവം ഉണ്ടായി. സനലിന്റെ വലതുകയ്യുടെ എല്ലിനും വാരിയെല്ലിനും ഒടിവുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്, ഫോറന്‍സിക് വിഭാഗം നാളെ നല്‍കും. അതേസമയം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഒളിവില്‍ പോയ ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

പരിക്കേറ്റ സനലുമായി പോലീസ് പോയത് അശുപത്രിയിലേക്കല്ല സ്‌റ്റേഷനിലേക്കാണെന്നുള്ളന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റ സനലുമായി പോലീസ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്ത് വിട്ടു.

മനോരമ ന്യൂസ് ദൃശ്യങ്ങള്‍

ഗുരുതരമായ ആരോപണങ്ങളും സനലിന്റെ സഹോദരി ഉന്നയിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് നേരെ കൊണ്ടുപോകുന്നതിന് പകരം സനലിനെ പൊലീസുകാര്‍ കൊണ്ടുപോയത് സ്റ്റേഷനിലേക്കായിരുന്നു. സ്റ്റേഷനില്‍ വച്ച് അവര്‍ എന്റെ അനിയനെ കൊണ്ടുപോയി വായില്‍ മദ്യമൊഴിച്ചെന്ന് പറയുന്നു. ഒരു തുള്ളി മദ്യം കഴിക്കാത്ത എന്റെ അനിയന്റെ വായില്‍ മദ്യമൊഴിച്ചത് കേസ് വഴി തിരിച്ച് വിടാനാണെന്നും സനലിന്റെ സഹോദരി ആരോപിക്കുന്നു.

സനലുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആംബുലന്‍സ് അഞ്ചുമിനിറ്റ് കഴിഞ്ഞു തിരിച്ചു ഇറങ്ങുന്നതും വീഡിയോയില്‍ കാണാം. നിര്‍ണായകമായ സമയം നഷ്ടപ്പെടുത്തിയിരുന്നില്ലായിരുന്നെങ്കില്‍ സനലിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസ് പ്രതികരിച്ചത് ഡ്യൂട്ടി മാറാന്‍ പോയതെന്നാണ്.

സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിപിഒ മാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസിലെ പ്രതി ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ ഡിജിപി നിര്‍ദേശം നല്‍കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് നടപടി.

ഡിവൈഎസ്പി കൊലപെടുത്തിയ സനലുമായി പോലീസ് പോയത് സ്‌റ്റേഷനിലേക്ക്; കേസ് തിരിച്ചുവിടാന്‍ മദ്യം കുടിപ്പിച്ചതായി സഹോദരി

ഫ്രാങ്കോയിസ്റ്റുകളുടെ നാട്ടില്‍ ഒരിടവേള; അവരൊക്കെ ഇരയ്ക്കൊപ്പവും വേട്ടക്കാരന്റെ വിടുതലിനായി നില്‍ക്കുന്നവരുമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍