UPDATES

ട്രെന്‍ഡിങ്ങ്

എത്ര സീറ്റ് കിട്ടും? എന്താണ് തന്ത്രം? ശബരിമല കൊണ്ട് എത്ര വോട്ടു വരെ വര്‍ധിക്കും?; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേരള നേതാക്കള്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വര്‍ധിച്ച വോട്ടു കണക്ക് മാത്രം നിരത്തി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മേഖലാജാഥ കഴിയുമ്പോള്‍ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്ന് ഭാരവാഹികളോട് അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കി

പാലക്കാട് നടന്ന ഭാരവാഹി യോഗത്തില്‍ അമിത് ഷാ ഉന്നയിച്ച നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളില്ലാതെ കേരള ബിജെപി നേതൃത്വം. കഴിഞ്ഞദിവസം സംസ്ഥാന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അമിത് ഷാ നിര്‍ണായകമായ മൂന്ന് ചോദ്യങ്ങളുമായി എത്തിയത്. ഒന്ന്, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കും? രണ്ട്, തിരഞ്ഞെടുപ്പില്‍ ഇറങ്ങുന്നത് എന്തു തന്ത്രം മുന്‍ നിര്‍ത്തിയാണ്? മൂന്ന്, പാര്‍ട്ടിക്ക് ഓരോ മണ്ഡലത്തിലും ശബരിമല വിഷയം എത്ര വോട്ടു വരെ വര്‍ധിക്കുന്നതിന് കാരണമാകും?.

എന്നാല്‍ അമിത് ഷായുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സംസ്ഥാന നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിന്, കേരളത്തില്‍ അനുകൂല സാഹചര്യമാണ് എന്നല്ലാതെ ജയിക്കാനാകുന്ന സീറ്റിന്റെ എണ്ണം ആരും പറഞ്ഞില്ല. ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി മൂന്ന് സീറ്റ് കിട്ടും എന്ന് പറഞ്ഞു. എങ്ങനെയാണ് ജയിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി പറയാന്‍ സാധിക്കാത്ത ആ ഭാരവാഹിക്ക് ദേശീയ അധ്യക്ഷന്റെ ശകാരവും കേള്‍ക്കേണ്ടി വന്നു.

തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വര്‍ധിച്ച വോട്ടു കണക്ക് മാത്രം നിരത്തി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മേഖലാജാഥ കഴിയുമ്പോള്‍ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്ന് ഭാരവാഹികളോട് അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കി. എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രം മതിയെന്നും അമിത് ഷാ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ എത്തിയാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹത്തെ മടക്കി കൊണ്ടു വന്ന് എന്‍ഡിഎ കണ്‍വീനറാക്കണമെന്നുമഉള്ള ആര്‍എസ്എസിന്റെ ആവശ്യത്തില്‍ അമിത് ഷാ വ്യക്തമായ ഉറപ്പു നല്‍കിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍