UPDATES

ഒഞ്ചിയത്ത് ആര്‍എംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്

തട്ടോളിക്കരയില്‍ ആര്‍ എം പി പഞ്ചായത്ത് അംഗം ഷീജയുടെ വീടിന് നേരെയായിരുന്നു ബോംബേറ്.

വടകര ഒഞ്ചിയത്ത് ആര്‍എംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. തട്ടോളിക്കരയില്‍ ആര്‍ എം പി പഞ്ചായത്ത് അംഗം ഷീജയുടെ വീടിന് നേരെയായിരുന്നു ബോംബേറ്. ഏറാമല പഞ്ചായത്ത് അംഗമാണ് തട്ടോളി ഷീജ. വടകര മണ്ഡലത്തില്‍ സിപിഎമ്മിനുണ്ടായ കനത്ത പരാജയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആര്‍എംപി അനുഭാവികള്‍ ആരോപിക്കുന്നത്.

അതേസമയം യുഡിഎഫ് ജയിച്ചതിന് പിന്നാലെ വടകര മേഖലയില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വളയത്ത് ഒപി മുക്കില്‍ സിപിഎം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കല്ലേറില്‍ വഴിയരികില്‍ നിന്ന ഒന്‍പത് വയസ്സുള്ള ഒരു പെണ്‍കുട്ടിക്കും പരിക്കേറ്റു. ഈ കുട്ടിയും ഒരു സ്ത്രീയും അടക്കം അഞ്ച് പേരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകര തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് നേരെ ബോംബേറുണ്ടായി. ബോംബേറില്‍ പക്ഷേ ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് പുതിയാപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഈ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സേവാദള്‍ ജില്ലാ സെക്രട്ടറി ഒപി സനീഷ്, നിജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ 20 ല്‍ 19 ഇടത്തും മിന്നുന്ന ജയം സ്വന്തമാക്കി യുഡിഎഫ് വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനെ 88643 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പരാജയപ്പെടുത്തിയത്. കെ മുരളീധരനാണ് ജയരാജനെ പരാജയപ്പെടുത്തിയത്.

Read: പിണറായി നയിച്ചു, പരാജയപ്പെട്ടു; ഇടതിന്റെ സമ്പൂര്‍ണ തോല്‍വിയില്‍ നഷ്ടമായത് 123 മണ്ഡലങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍